Thursday, May 30, 2013

Thursday, May 30, 2013 6

ഓട്ടോഗ്രാഫ്


പഴയൊരാട്ടോഗ്രാഫിൻ  താളുകൾ മറിച്ചപ്പോൾ
ഓർമ്മകൾ കാലചക്രം തിരിച്ചീടുന്നു.
ചിതലുകൾ തിന്നൊരാ പേപ്പറിൻ താളുകൾ...

ആരാലും മായ്ക്കാത്ത  ഓർമ്മതൻ  തുണ്ടുകൾ..

കളിക്കൂട്ടുകാരിയായവൾ വന്നപ്പോൾ എൻ മനം
ഒരു പേമാരി പോൽ പെയ്തൊഴിഞ്ഞങ്ങുപോയ്‌ ..

കൈയ്യിലൊരു പൂവുമായ് പൂമ്പാറ്റകൾക്കൊപ്പം

ഓടിനടന്നൊരു കുട്ടിക്കാലത്ത്
നിൻ മുടിയിഴകളിൽ സൂര്യകിരണങ്ങൾ
മായികമായൊരു വർണ്ണ പ്രഭയായ്
പുലരികൾ പ്രണയമായ് രാത്രികൾ കാവലായ്
നിലാവത്തു സഖീ നിൻ കുപ്പിവളതൻ കിലുക്കം...

വഴിയരികിൽ നിന്നെയും കാത്തങ്ങ്
നിന്നോരാനേരം ഓർമ്മയിൽ മാഞ്ഞുപോയ്..

ആ ഒരു പിണക്കം അറിയില്ല എന്തിനോ..

ജീവിത യാത്രയിൽ പരസ്പരം കാണാതെ
കാലത്തിനൊപ്പം കൊഴിഞ്ഞങ്ങു പോയെന്നോ
മറ്റൊരാൾ ജീവിതതോണിയിൽ കൂട്ടിനായ് വന്നപ്പോൾ
ഓർമ്മകൾ  താളുകൾ മാത്രമായ്
ഇനിയില്ല...പഴയോരാ കൂട്ടുകാരിയുടെ ചിരിമുത്തുകൾ...

 അജിത്‌ പി കീഴാറ്റിങ്ങൽ


Monday, May 27, 2013

Monday, May 27, 2013 4

ഓർമ്മയിൽ ഒരു മഴക്കാലം ... (ഭാഗം-1)

ഇടവപ്പാതി മഴ ആടിത്തിമിർക്കുകയായിരുന്നു.മഴ നനഞ്ഞു കൊണ്ടാണ്  സുനിൽ വീടിനു വെളിയിൽ എത്തിയത്. തന്റെ പൾസർ ബൈക്ക് സ്റ്റാൻഡിൽ ഇട്ടിട്ടു അയാൾ ഡോർ തുറന്നു വേഗം തന്നെ വീടിനുള്ളിലേക്ക് കയറി. നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു സുനിൽ . പെട്ടന്ന് തന്നെ തല നന്നായി തുവർത്തി. ഈ തണുപ്പ് മാറ്റാൻ നല്ലതു ഹോട്ടാ. അയാൾ മനസ്സിൽ ഓർത്തു.                          ജോണിവാക്കെർ ഗ്ലാസ്സിൽ പകർന്നു വച്ചതിനു ശേഷം  ഡ്രെസ്സ് മാറ്റി അയാൾ ചെയറിൽ വന്നിരുന്നു . ടേബിളിൽ ചിതറിക്കിടക്കുന്ന പത്രങ്ങളും മാസികകളും അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനാള് മുൻപതെതാ... ഓരോന്നും അയാൾ മറിച്ചുനോക്കി. ഒരു സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് സുനിൽ നമ്പ്യാർ. ഒരു നമ്പർവൻ പത്ര സ്ഥാപനത്തിൽ  നിന്നും ജോലി വലിച്ചെറിഞ്ഞ് സ്വതന്ത്ര പത്ര പ്രവർതകനായവൻ.അവിവാഹിതൻ,തിരുവനന്തപുരം സ്വദേശിയായ ഇയാൾ ഇപ്പോൾ താമസിക്കുന്നത് കണ്ണൂരാണ്. ഒന്നരവർഷമായൊരു വാടകവീടിലാണ്.ഒരിടത്തും തങ്ങി നിൽക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇവിടം പിടിച്ചെന്നു തോന്നുന്നു.തിരുവനന്തപുരത്ത് വീട്ടിൽ പോയിട്ടും കാര്യമില്ല ,അമ്മയുള്ളത് ചേട്ടനോപ്പം ദുബായീലാണ്...                                                    പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ട്. ഒരു സിപ്പ് മദ്യം അയാള് അകത്താക്കി. കുട്ടിക്കാലത്തെ മഴക്കാലവും , മഴനനഞ്ഞു ഓടിയതുമെല്ലാം അയാളുടെ ഓർമ്മയിലൂടെ മാഞ്ഞുപോയി. ആ ഒര്മ്മകളെല്ലാം ചേർത്തു വച്ചാണല്ലോ മഴക്കാലം ഒരോർമ്മ എന്ന തൻറെ പുസ്തകം പ്രസ്ദീകരിച്ചത്.ടേബിളിൽ ഒത്തിരി കത്തുകൾ കുന്നു കൂടി കിടക്കുന്നു.കത്തുകൾ പൊട്ടിച്ചിട്ട് ഒത്തിരി നാളുകൾആയിരിക്കുന്നു.തെയ്യത്തെ ക്കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചറിനായി രണ്ടാഴ്ചയായിപുറത്തായിരുന്നല്ലോ?  ഏതായാലും ഒന്നാന്തരം ഒരു ഫീച്ചറിനായുള്ള  വിവരണങ്ങൾ എല്ലാം ശരിയായാതിൽ.  അയാൾ ആശ്വസിച്ചു.തനിക്കു വന്ന കത്തുകൾ ഓരോന്നായി അനിൽ പൊട്ടിച്ചു നോക്കി .പുറത്തു മഴ വീണ്ടും ശക്തി പ്രാപിച്ചു. തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. ജനൽ ചില്ലകൾ അടയുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. ജനലിന്റെ കൊളുത്തിട്ട ശേഷം അയാൾ കസേരയിൽ  വന്നിരുന്നു.ആരാധകരുടെ കത്തുകളും , ചില ഭീക്ഷണി കത്തുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പെട്ടന്നാണ് ഒരു ബ്രൌണ്‍ കവർ അയാളുടെ ശ്രദ്ധയിൽപെട്ടത്. അനില നായർ ഫ്രം കവടിയാർ, തിരുവനന്തപുരം.

അത് വായിച്ചതും ഉള്ളിലൂടെ ഒരു മിന്നൽ പിണരിന്റെ നാരു പാഞ്ഞുപോയി.ആ കവർ പൊട്ടിക്കുമ്പോൾ സുനിലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.കത്ത് പൊട്ടിച്ചു ,വടിവൊത്ത അക്ഷരത്തിലെ വരികൾ അയാൾ വായിച്ചു." പ്രിയ സുഹൃത്ത്‌ സുനിലിനു വർഷങ്ങൾക്കു ശേഷം അനില എഴുതുന്നത്‌,സുഖമാണോ? ഈ കത്ത് നീ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല എന്നെനിക്കറിയാം. നിന്റെ അഡ്രെസ്സ് കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വരുന്ന 23  നു എന്റെ കല്യാണമാണ് നീ വരണം. നീ വരുമെന്നും നേരിൽ കാണാമെന്നും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.ക്ഷണകത്ത്‌ ഇതോടൊപ്പം അയക്കുന്നു.എന്ന്  അനില നായർ.’’ കത്ത് വായിച്ചതും സുനിൽ ഞെട്ടി. കോളേജിലെ തൻറെ ഏറ്റവും വലിയ സുഹൃത്തായിരുന്നു അനില . പക്ഷെ നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം അവളുടെ കത്ത്, കല്യാണം....മനസ്സില് ഒരായിരം ചോദ്യങ്ങൾ യുദ്ധഭീതി യുണർത്തി  കടന്നുപോയി.പക്ഷെ 5 വർഷം മുൻപ്  അനിലയുടെ  കല്യാണം നടന്നതായാണല്ലോ താൻ അറിഞ്ഞത്. അതും പ്രശാന്തുമായിട്ട് . പക്ഷെ ഈ ക്ഷണ കത്തിൽ വരൻ ഒരു സുശാന്താണ്. അങ്ങനെയെന്ഗിൽ പ്രശാന്ത്  എവിടെപ്പോയി.അവൾക്കെന്താണ് സംഭവിച്ചത് ?ജനൽ ചില്ലകൾ അവൻ തുറന്നിട്ടു.കാറ്റിൻറെ ദേക്ഷ്യം അല്പ്പം കുറഞ്ഞെന്നു തോന്നുന്നു.ഒരു ഇളംതെന്നൽ തണുപ്പിന്റെ പകിട്ടുമായി വന്നു തന്നെ പൊതിഞ്ഞത് അയാളറിഞ്ഞു.ദിവസങ്ങൾ എത്രപെട്ടന്നാണ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്. സുനിലിന്റെ  മനസ്സ് അല്പ്പനേരതെക്കൊന്നുസങ്കോചിച്ചു.വലിയ കോർപ്പറേറ്റ് ഭീമൻമാരെപ്പോലും പേനയുടെ തുമ്പിൽ നിർത്തുന്ന സുനിൽ നമ്പ്യാർക്ക്  ഈ കത്തിന് മുന്നില് പിടിച്ചു നില്ക്കാൻ കഴിയാത്തതുപോലെ. അനിലയും , സുശാന്തും ഒരു നിഴൽ ചിത്ര കഥയെന്ന പോലെ അയാൾക്ക്‌ മുന്നിൽ തെളിഞ്ഞു വന്നു. ടെൻഷൻ കാരണം സുനിലിനു ഇരിക്കാൻ കഴിഞ്ഞില്ല.മൊബൈൽ ഫോണ്‍ എടുത്തു അജേഷിന്റെ നമ്പർ  ഡയൽ ചെയ്തു.കോളേജിലെ തന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു അവൻ.ഇപ്പോൾ വലിയ സോഫ്റ്റ്‌വെയർ എൻജിനീയർ ഒക്കെ ആണ്.അവനിപ്പോൾ നാട്ടിലുണ്ടല്ലോ.അവൻ മനസ്സിലോർത്തു.ഹലോ അജെഷില്ലേ ? അജെഷേട്ടൻ കുളിക്കുവാ...അങ്ങേ തലക്കൽ ഒരു സ്ത്രീ ശബ്ദം . അജേഷിന്റെ വൈഫ്‌ ആയിരുന്നു .ഓക്കേ വരുമ്പോൾ സുനിൽ നമ്പ്യാർ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി .ഫോണ്‍ കട്ട്‌ ചെയ്തു 10 മിനിട്ടിനു ശേഷം അജേഷ് തിരിച്ചു വിളിച്ചു.കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ അവനോടു പറഞ്ഞു.ക്ഷണക്കത്ത് അവനും കിട്ടിയിരിക്കുന്നു.ഏതായാലും ജൂണ്‍ 23 നു കല്യാണത്തിന് നമ്മൾ പങ്കെടുക്കണം.അത് അത്...വാക്കുകൾ പെറുക്കിയെടുക്കാൻ സുനിൽ നന്നേ ബുദ്ധി മുട്ടുന്നുണ്ടായിരുന്നു. ഓക്കേ ഞാൻ എത്തും.അത്രയും പറഞ്ഞു അനിൽ ഫോണ്‍ കട്ട്‌ ചെയ്തു.അജെഷിനോട് സംസാരിച്ചെങ്കിലും സുനിലിൻറെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.    എന്താണ് അവളുടെ വിവാഹം ഇത്രയും വൈകിയത്.     പുറത്തു ശക്തിയായി ഇടിവെട്ടി. മിന്നല പിണരുകൾ ശക്തിയായി ഞെട്ടിച്ചു.മനസ്സിന്റെ പിരിമുറുക്കം അയാൾ അറിഞ്ഞു. എന്തായാലും അവളെ നേരിൽ കാണുക തന്നെ വേണം.തന്റെ മനസ്സിലെ ചോദ്യങ്ങല്ക്കുള്ള ഉത്തരം അപ്പോഴേ കിട്ടുകയുള്ളൂ.പുറത്തു മഴയുടെ ഇരമ്പൽ ഒന്ന് കുറഞ്ഞു.അനിൽ വാതിൽ തുറന്നു.മഴ കുറഞ്ഞെങ്കിലും തണുപ്പിനു തീവ്രത കൂടുന്നതവാൻ മനസ്സിലാക്കി.ഒരു സിഗരറ്റിനു തീ കൊളുത്തി.ഓർമ്മകളുടെ ഒരായിരം മഴത്തുള്ളികൾ മനസ്സിന്റെ ഇടവഴികളിൽ പെയ്തു തുടങ്ങിയിരിക്കുന്നു..കണ്ണിൽ ഒരുകുടം മഴമേഘങ്ങൾ ഉരുണ്ടു കൂടിയ ആ ദിനങ്ങളെ എന്തിനാണ് ഓർമ്മയിലേക്ക് ക്ഷണിച്ചത്.                മനസ്സിലൊരു പിറു പിറുപ്പു. സ്വൽപ്പനേരത്തേക്ക് ആ ഓർമ്മയിലേക്കൊരു യാത്ര. ആ ഓർമ്മയിൽ കോളേജിലെ തണൽ മരങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി. കാത്തിരിപ്പുകൾ എന്നും ആ നീളൻ മരത്തിന്റെ ചുവട്ടിൽ ആയിരുന്നല്ലോ. പ്രിയപ്പെട്ടവർ ഒത്തുകൂടിയിരുന്ന വഴി മരം.ഓർമ്മയിലെ മഴമേഘങ്ങൾ തിമിർത്തു പെയ്തു തുടങ്ങിയിരിക്കുന്നു.തണുത്ത കുളിർ തെന്നൽ ആ മഴമുത്തുകളെ നൊമ്പരത്തിന്റെയും വിരഹതിന്റെയുംഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് വന്നിരിക്കുന്നു. തെറ്റ് പറ്റിയത് മഴയ്ക്കണോ അതോ തനിക്കോ? സുനിൽ നമ്പ്യാർ ചിന്തയിലാണ്ടു.കാറ്റിൻറെ ശക്തിയിൽ അയാളുടെ കൈയ്യിലിരുന്ന ക്ഷണകത്ത്‌ പാറിപറന്നു. ആരോടാണ് മഴയ്ക്കിത്ര പക .                                ഓർമ്മകൾ അയാളെ ക്ഷണിക്കുകയാണ് ആർത്തിരമ്പിയ മഴ പാച്ചിലിൽ നിന്ന് രക്ഷതേടി ഒരിക്കൽ കൂടി ആ മരച്ചുവട്ടിൽ കയറി നില്ക്കാൻ.......

(തുടരും )

അജിത്‌ പി നായർ, കീഴാറ്റിങ്ങൽ



















Saturday, May 25, 2013

Saturday, May 25, 2013 6

വിരൽ തുമ്പിലായ്‌...

പുതുകാലത്തിൻ പ്രണയമേ നീ ..
മാറി മറിഞ്ഞോ വിരൽത്തുമ്പുകളിൽ
ഫെയ്സ് ബുക്കും ട്വിറ്ററും പോലെ നിൻറെ
പുറം മോടികൾ പുതുയുഗം മാത്രമായോ?

കാലഘട്ടങ്ങൾ മാറിയെന്നോ..
ഓർമ്മകൾ കുപ്പയിൽ തട്ടിയെന്നോ ..
ഇന്റർനെറ്റിൽ വിരൽ തൊട്ടൊരാരൊ
ജീവിതം കയ്പ്പുനീരാക്കിടുന്നോ...

മായികമായൊരു ആവേശ ജ്വാലയായ്
നിൻ ജീവിതം പച്ചയായ് ചീന്തിടുവാൻ
കാരണമാകുന്ന കാരിരുൾ വർണ്ണങ്ങൾ
ഗൂഗിളോ ,യാഹുവോ ഓർത്തിടുന്നോ?
ഉത്തരം തേടുന്ന ഒരു ചുമർ ചിത്രമായ്‌
മാഞ്ഞുവോ നീ വെറും വേദനയായ്……

അജിത്‌ പി നായർ കീഴാറ്റിങ്ങൽ




Thursday, May 23, 2013

Thursday, May 23, 2013 8

നിന്നെയും കാത്ത്‌....

അവളിന്നും ആ കടൽ തീരത്ത് അവനെ കാത്തിരുന്നു.അവൻ വരില്ല എന്നറിയാമായിരുന്നിട്ടും...
കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ  തന്നെ ആണല്ലോ.
ജീവിതത്തിൽ ഒരുമിച്ചുകണ്ട സ്വപ്നങ്ങളും മോഹങ്ങളും ഈ കടൽ തീരത്താണ് നഷ്ടപ്പെട്ടത് .
തനിക്കവനെ ഒഴിവാക്കാൻ തന്റെ രോഗവിവരം പറയേണ്ടിവന്നു...
എന്നാലും താൻ അത് പറയാൻ താമസിച്ചതിലുള്ള വിഷമമായിരുന്നു അവന്
അവന് അതൊരു പ്രശ്നമേ അല്ലായിരുന്നു....പക്ഷെ അവന്റെ ജീവിതം കയ്പ്പ് നീരാക്കാൻ താനൊരിക്കലും ആഗ്രഹിചില്ലായിരുന്നു.
എന്റെ ജീവിതത്തിൽ ഇനി അധിക നാളില്ലടാ ..എന്ന് താൻ പറഞ്ഞ ആ നിമിഷം  ഒർക്കാൻ കൂടി വയ്യ....
അവനെ പിരിഞ്ഞിട്ടു ഇന്നേക്ക് 6 വർഷമായിരിക്കുന്നു.
പ്രണയത്തിന്റെ മഴക്കാലങ്ങളും റോസാ പൂക്കളും ,ചുംബനങ്ങളും
ഒരു മാരിവില്ലുപോലെ മനസ്സിൽ ഇന്നും  തെളിഞ്ഞു നിൽക്കുന്നു.
എല്ലാ വർഷവും ഈ കടൽ തീരത്ത് അവനെയും പ്രതീക്ഷിച്ചു താൻ എന്തിനാണ് നില്ക്കുന്നത് അറിയില്ല.....
പ്രണയം മനസ്സിന്റെ വഴികളിൽ റോസാ പൂക്കൾ വിതറുന്നത് കൊണ്ടായിരിക്കും...
തിരമാലകൾ എണ്ണിക്കൊണ്ട് ഈ കടൽ തീരത്തുകൂടി വർത്തമാനം പറഞ്ഞു നടന്നത് എത്ര പെട്ടന്നാണ് ഓർമ്മയുടെ ആഴക്കടലിലേക്ക് മുങ്ങിപ്പോയത്...
താൻ പിന്മാറിയത് കൊണ്ട് തകർന്നു പോയത് അവനാണ്..
പക്ഷെ അവനിപ്പോൾ എവിടെയാണ്....
അറിയില്ലാ
പെട്ടന്നൊരു തണുത്ത കാറ്റടിച്ചു .
അവളിതാ കാറ്റിൽ ലയിച്ചു  ആത്മാക്കളുടെ ലോകത്തിലേക്ക്‌ തിരിച്ചു യാത്രയായി ..
.എന്നെങ്കിലും അവൻ വരുമെന്ന് വിചാരിച്ച്...

അജിത്‌ പി നായർ

Wednesday, May 22, 2013

Wednesday, May 22, 2013 4

പനയിലെ യക്ഷിയും മഴയുടെ താളവും

അന്നത്തെ ആ കാലം മൊബൈലിന്റെ ശല്യമില്ലാത്ത ഒരു ശാന്ത ലോകമായിരുന്നു.ആദ്യമായി സ്കൂളിലോട്ട് പോകുന്ന ദിവസമാ ...ഒരു പുതിയ സന്തോഷത്തിന്റെ നാളുകൾ...പുതിയ പെട്ടിയും (അന്നൊക്കെ സ്കൂളിൽ കൊണ്ട് പോകാൻ അലൂമിനിയത്തിന്റെ പെട്ടിയാണ് ) ...സ്ലേറ്റും ,പെൻസിലും,മഷി തണ്ടും എല്ലാം ശരിയാക്കി പെട്ടിയിൽ വച്ചു...പുറത്തു ചാറ്റൽ മഴ പതിയെ അതിന്റെ താളം തുടങ്ങി.അമ്മ കുടയുമായി വന്നു .....
ചാറ്റൽ മഴയിലൂടെ സ്കൂളിലേക്ക് പതിയെ നടന്നു തുടങ്ങി ....
തൊടിയിൽ മുഴുവൻ നല്ല പച്ചപ്പ്‌...മഷി തണ്ടുകൾ ശരിക്കുണ്ട്....പാടവരമ്പിലൂടെ നടക്കുമ്പോൾ നല്ല തണുത്ത കാറ്റു ചാറ്റൽ മഴയിൽ പൊതിഞ്ഞു എന്നെ മൂടുന്നുണ്ടായിരുന്നു. ഹോ ഈ നശിച്ച മഴ...എന്ന് അമ്മ പിറ് പിറുക്കുനുണ്ടായിരുന്നു..
പക്ഷെ എനിക്കത് വല്ലാത്ത ഒരു സന്തോഷമായിരുന്നു....
വയലുകളിലെല്ലാം വെള്ളം നിറഞ്ഞു തുടങ്ങിയിരുന്നു....
സ്കൂളിലെത്തിയപ്പോൾ കൂട്ടുകാരെല്ലാം അവിടെയുണ്ട്...മഴനനജുകൊണ്ടോടിവരുന്ന സന്തോഷിനെ അവന്റെ അമ്മ വഴക്ക് പറയുന്നുണ്ടായിരുന്നു...
ആദ്യമായി ക്ലാസ്സിലിരുന്നപ്പോഴും ഞാൻ നോക്കി നിന്നത് മഴയുടെ ആ സൌന്ദര്യമായിരുന്നു..
ആ മഴയ്ക്ക്‌ ഒരു താള മുണ്ടായിരുന്നു.. ജന്നളില്ക്കൂടി മഴ ആസ്വദിക്കുമ്പോഴാണ് തലയിൽ തുള്ളി തുള്ളി യായി മഴ എന്നെ പൊതിയുന്നത്....
ഓടിട്ട സ്കൂളിൽ മഴയ്ക്കകതുവരാൻ ഒരാവേശ മായിരുന്നു...
ടീച്ചര് എന്നെ മാറ്റിയിരുത്തി...ഇടിയും മിന്നലും ചെറുതായി ...മഴയെ പൊതിയുന്നുണ്ട്‌ ....ജനലിൽ ക്കൂടി പുറത്തേക്കു നോക്കിയപ്പോൾ ആ പന കണ്ടത്...
മഴയത്ത് നില്ക്കുന്ന ആ പന കണ്ടപ്പോൾ പേടി തോന്നി...
ആരോ പറഞ്ഞു കേട്ടിരിക്കുന്നു ആ പനയിൽ യക്ഷി ഉണ്ടെന്നും അത് ചോരകുടിക്കുമെന്നും
കാർമേഘം മൂടിയ ആ അന്തരീഷം പേടി ജനിപ്പിക്കുന്നതായിരുന്നു...മഴയെ പേടിയായി തോന്നിത്തുടങ്ങി .....
പന മനസ്സില് ഇരുട്ടുമൂടി ....
സ്കൂളിൽ നിന്നും വീട്ടിലെത്തിയിട്ടും മനസ്സില് മഴയും യക്ഷിപ്പനയും ആയിരുന്നു...
ഉറങ്ങാൻ കിടന്നപ്പോഴും മഴ പുറത്തു താളം തുടങ്ങി.........

ഓർമ്മയിലെ മഴ താളിൽ നിന്നും  എഴുതിയത്

അജിത്‌ പി. നായർ 

Tuesday, May 21, 2013

Tuesday, May 21, 2013 4

മഴയുടെ ചൂളംവിളി...


ട്രെയിനിൻറെ ചൂളം വിളിക്കായ് കാതോർത്തു നിൽക്കവേ...
വാനിലൊരു കാർമേഘ രാഗത്തിൻ മേളമായ്.
കുഞ്ഞു തുള്ളിയായ് മാനത്തു നിന്നൊരാ
കാർമുകിൽ മുത്തുകൾ ഭൂമിയിൽ പൊഴിയവെ.

വേഗത്തിലോടി ഞാൻ വാതിൽക്കൽ എത്തവേ...
ദൂരത്തു നിന്നിതാ ഓടിവരുന്നവൾ...
മിന്നലിൻ വെട്ടത്തിൽ പൂർണ്ണമായ്‌ ആരൂപം
സ്വപനത്തിൽ കണ്ടൊരു മോഹവും സത്യമായ്

മഴയിൽ പൊതിഞ്ഞൊരാ സുന്ദര രൂപത്തെ
കണ്ടൊരു മാത്രയിൽ പ്രേമം വിരിഞ്ഞുവോ?
മഴത്തുള്ളികൾ ഊർന്നു വീണൊരാ കവിളിൻ മുകളിൾ
ഒരു ചുംബനം നൽകാൻ കൊതിച്ചീടുന്നുവോ ....

നെറ്റിത്തടത്തിലെ കുങ്കുമം മാഞ്ഞുപോയ് ...
ചുണ്ടിലൊരു ചിരി മാത്രം മായാതെ...
മുത്തശ്ശി കഥയിൽ ഞാൻ കേട്ട രാജകുമാരിയോ
അതോ കൃഷ്ണനെ പ്രണയിച്ച രാധയും നീയോ.

ദേവിയെ പ്രണയിച്ച പൂജാരിയെപ്പോൾ
ഞാനും എൻ പ്രണയവും നിന്നെ ക്ഷണിക്കുന്നു...
മഴയുടെ ഓർമ്മയും നിൻ ചിരിയുടെ ഭാവവും
പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞില്ല.

ട്രെയിനുകൾ ചൂളം വിളിച്ചിതാ പോകുന്നു..
എൻ കണ്ണുകൾ നിന്നെയും തേടിയിതാ അലയുന്നു...

അജിത്‌ പി നായർ കീഴാറ്റിങ്ങൽ














എന്റെ ബ്ലോഗ്‌ : www.mazhachinthukal.blogspot.com

Monday, May 20, 2013

Monday, May 20, 2013 1

ഈ തോടിന്‍ തീരത്ത് ...

ഇവളെന്റെ പ്രണയിനി
ഹരിതം പുതച്ച സഹ്യന്‍റെ
പച്ചിലചാര്‍ത്തില്‍  നിന്നര്‍ക്കന്റെ
പൊന്കിരണമേറ്റുണര്‍ന്നടര്‍ന്നവള്‍
പണ്ടൊരു പഴമൊഴിയിലെ പലതുള്ളി-
പെരുവള്ളമായിവന്നുചേര്‍ന്നവള്‍
കളകളസ്വരനാദമായെന്റെ
ഹൃദയം കുളിരണിയിച്ചവള്‍
ഇവളെന്റെ കാമിനി .....
ബാല്യത്തില്‍ ഇവളെനിക്കെന്റെ
കൂട്ടുകാരി......
എന്റെ വികൃതികള്‍ക്ക്
കൂട്ടുനിന്നവള്‍ .....
എന്റെ സുഖദുഃഖങ്ങള്‍ക്ക്
തണലായവള്‍ .....
നിറഞ്ഞു തുളുമ്പിയൊഴുകും
ഇവളെന്റെ
യൌവനകാല സിരാഞരമ്പുകള്‍ -
ക്കഗ്നി പകര്‍ന്നു .
ആ തീരത്ത് ഞാനെന്‍റെ
പ്രണയമൊഴുക്കി .....
ചുംബനം പങ്കുവെച്ചു .

പ്രജീഷ്  വേങ്ങ 



Sunday, May 19, 2013

Sunday, May 19, 2013 5

നീയെത്തും നേരത്ത്

ഇത് വെറുമൊരു യാത്രയല്ല..
ആത്മാവ് നീറുന്ന അലയുമീ യാത്ര..

ജീവിച്ചിരിക്കുന്ന പ്രണയമാം യാതന
ഓർമ്മിച്ചീടുന്നുവോ എൻ നിഴൽ ചിത്രമേ
അമ്പല തിരുനടയിൽ കണ്ടെന്നോ ഒരുദിനം
വർഷങ്ങൾ പലതായ് പെയ്തൊഴിഞ്ഞു പോയവേ
പട്ടു പാവാട ചുറ്റി നീ എൻ മനസ്സിൻറെ
മാന്ത്രിക ചെപ്പുകൾ താഴിട്ടുമൂടുമ്പോൾ...
മുത്തശ്ശിക്കഥയിലെ രാജകുമാരിപോൽ
ആടിയുലഞ്ഞൊരു സ്വപ്നമായ് വന്നുപോയ്‌ ...
കാത്തു നിൽക്കുന്ന വീഥികൾ മറച്ചുവോ?
സമ്മാനമായൊരു പുഞ്ചിരി തന്നുവോ ...

ഞാൻ ആദ്യമായ് തന്നൊരു പൂമുത്തു മാല നീ
കൈകളിൽ വച്ചപ്പോൾ മുഖമൊന്നു വാടിയോ
പാദസ്വരതിന്റെ കിലുകിലുക്കങ്ങൾ
ആകാശഗംഗയെ പോലും തളർത്തിയോ ...
മഞ്ഞിൻ കണങ്ങൾ പോലെ നിൻ കണ്‍പീലിയിൽ
തേടുന്നതാരെയെന്നരിയാതെ നിന്നു ഞാൻ...

കാലങ്ങൾ ഏറെ കൊഴിഞ്ഞങ്ങു പോകയാൽ
ഒരുമഴക്കാറുപോൾ ഇനിയുമവൾ വന്നീല ..
കാവിലെ മുകിലുകൾ പറയാതെ യാത്രയായ് ..
പാടവരമ്പത്തെ കൊറ്റിയും മാഞ്ഞുപോയ്..
മനസ്സങ്ങു പാതിരാ ലോകത്തു പായുമോ
മോഹിച്ച രാത്രികൾ മാഞ്ഞങ്ങു പോകുമോ..

ഒരു വിഷുക്കണിയായ്...ഒരു പുലർചിരിയായ്..
വീണ്ടും മനസ്സിൻറെ താളം പിടിക്കുവാൻ
നീല നിലാവത്തു ഒരു പൊൻ തൂവലായ്..
വന്നുവോ അവളിന്ന് എൻ മായിക ലോകത്തു....


അജിത് ‌ പി കീഴാറ്റിങ്ങൾ


Saturday, May 18, 2013

Saturday, May 18, 2013 5

പ്രണയത്തിന്‍ മഴച്ചിന്തുകള്‍

കലാലയത്തിൻ വീഥികൾ കരയുന്നുവോ ?

ആ മഴ രാവ്‌ മറക്കുവാനാകാതെ  ...

പിണക്കത്തിലാണോ കാർമേഘ മുത്തുകൾ...
തിടുക്കത്തിലെത്താനാ മഴത്തുള്ളികൾ...


ആദ്യമായ് കണ്ടൊരു നേരത്തു മാത്രമായ്..
ഒരു കുളിർ തെന്നലും ചെറു മാരിവില്ലും ...


മിഴികൾ പറയുന്നുവോ....കാത്തിരുന്ന സുന്ദരീ ...
ഇതുമാത്രമാ  നിൻ മഴക്കൂട്ടുകാരി ...

മഴപ്പാട്ടുമായെൻ ജീവിത ചിന്തകൾ
ഇടനാഴികളിൽ ഒരു മുത്തം ഓർമ്മയിൽ മാത്രം ...


പിണക്കങ്ങൾ ഒരു മഴ തുള്ളികൾ മാത്രമായ്‌
പ്രണയമൊരാഴ കടലുപോൽ വിളിക്കുന്നു ...


ജീവിത സ്വപ്‌നങ്ങൾ അവൾക്കായ് മാത്രമോ ?
എൻ പ്രണയ മഴയായ് പെയ്തൊഴിയാനായ്..


മയിലഴകിൻ ചിരിവിതറി മഴമുത്തുകൾ ...
നിൻ തളിർ ചുണ്ടുകളിൽ ചിരിമുത്തായ് പടരുമ്പോൾ..


ഒരു നിഴൽ പക്ഷിപോൽ മാറോടണച്ചു നിൻ 
പ്രണയമാം ശലഭമായ് പാറിപ്പറക്കവേ ...


കുളിരുള്ള മഴയത്ത് നിലാവൊന്നു മറഞ്ഞപ്പോൾ 
മനസ്സുകൾ വിതുമ്പിയോ?ഒരു ചുടു നിശ്വാസത്തിനായ്...
മഴച്ചിത്രങ്ങൾ പതിയുന്ന ആകാശ പൊയ്കയിൽ 
വിരുന്നെത്തി ഇന്നു നീ ...എൻ പ്രണയാർദ്ര ദേവതേ........

അജിത്‌ പി നായർ

Wednesday, May 15, 2013

Wednesday, May 15, 2013 4

രാജ്യം കാത്തിരിക്കുന്നതാരെ ...?


രാജ്യം കാത്തിരിക്കുന്നതാരെ ...? ലോക്‌സഭ ഇലക്ഷന്‍ കൌണ്ട് ഡൌണ്:

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ചങ്കിടിപ്പ് ക്കൂടി ക്കൂടി വരുകയാണ്. ഇനി മാസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി അണിയറയില്‍ പാര്‍ട്ടിക്കാര്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. കോണ്‍ഗ്രസ്സും ബിജെപിയും മൂന്നാം മുന്നണിയും ബലാബലം മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പാകും നടക്കാന്‍ പോകുന്നതെന്ന കാര്യത്തില സംശയമില്ല.


കോണ്‍ഗ്രസ്സിനും ബിജെപ്പിക്കും ഭരിക്കാന്‍ സഖ്യ കക്ഷികളുടെ സഹായം മുമ്പത്തെക്കാളേറെ വേണ്ടി വരുന്നൊരു സമയമായിരിക്കും ഇത്തവണ. രാജ്യം കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ മുങ്ങി ക്കുളിച്ചു നില്‍ക്കുമ്പോഴും പ്രതീക്ഷയില്‍ തന്നെയാണു കോണ്‍ഗ്രസ് നേതൃത്വം. സഖ്യകക്ഷികള്‍ പടിയിറങ്ങി പോകുമ്പോഴും ഗവണ്‍മെന്റ് വീഴാതെ നില്ക്കുന്നത് ഉടനൊരു തിരഞ്ഞെടുപ്പ് ഒരു പാര്‍ട്ടിക്കാരും ആഗ്രഹിക്കുന്നില്ല എന്നതിനു തെളിവാണ്.

രാഹുല്‍ ഗാന്ധിയെ മുന്നില് നിര്‍ത്തിയുള്ള ഒരു പടപ്പുറപ്പാടായിരിക്കും കോണ്‍ഗ്രസ് പരീക്ഷിക്കാന്‍ പോകുന്നത്. താന്‍ പ്രധാന മന്ത്രി പദത്തിലെക്കില്ല എന്ന് പറയുന്നുവെങ്കിലും അണിയറയില്‍ രാഹുലിനെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായാണ് റിപ്പോട്ട് , മറിച്ച്  ബിജെപ്പിക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തി ക്കാണിക്കാന്‍ തയ്യാറെടുക്കുന്ന ബിജെപ്പിക്ക്‌സ്വന്തം പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. പ്രധാന മന്ത്രി കസേരയ്ക്കു താനും ഒരുക്കമാണെന്ന് ഒളിഞ്ഞും മറഞ്ഞും സംസാരിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും മോഡിയെ ഉയര്‍ത്തിയാല്‍ മുന്നണി വിടുമെന്ന സൂചനയുമായി ജെഡി യു വും ബിജെപ്പിക്ക് വരും ദിവസങ്ങളിലും തലവേദന ആകും എന്നതില്‍ തര്‍ക്കമില്ല.

പക്ഷെ ഗുജറാത്ത് വികസനം ചൂണ്ടിക്കാട്ടി ഇന്ത്യയെ മൊത്തം വരുതിയിലാക്കമെന്ന ബിജെപി സ്വപനം കണ്ടുതന്നെ അറിയണം. മാധ്യമങ്ങള്‍ ആഘോഷിക്കുന്ന മോഡി തരംഗം എത്ര കണ്ടു ഫലവത്താകുമെന്ന് ഇപ്പോള്‍ പറയാന്‍ ബിജെപ്പിക്ക് പോലും കഴിയില്ല. അതുകൊണ്ടാണല്ലോ പഴയ രാമക്ഷേത്ര അജണ്ട വീണ്ടും പൊടി തട്ടി എടുത്തത്.

എന്നാല്‍ മോഡിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ്സിനു ശരിക്ക് വിയര്‍പ്പോഴുക്കെണ്ടിവരും.ഗോത്രാ കലാപത്തിന്റെ പാടുകള്‍ വികസന മേന്മയില്‍ കഴുകിക്കളഞ്ഞ ആളാണ് മോഡി.യുവജങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ മോഡിയുടെ പ്രവര്‍ത്തികള്‍ക്കും പ്രസംഗങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ യുവജനങ്ങള്‍ ആണെന്നുള്ളത് മോഡിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.ഏതായാലും മുന്നില് നിന്നു നയിക്കാന്‍ മോഡി യുണ്ടാകും എന്നത് ഉറപ്പാണ് .അതിനാണല്ലോ അദേഹത്തെ ബിജെപി പര്‍ലമെന്റ്ററി ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്.

എന്നാല്‍ ന്യുന പക്ഷ വോട്ടുപിടിക്കാന്‍ എന്തു തന്ത്രമാണ് ബിജെപി പയറ്റാന്‍ പോകുന്നു എന്നുള്ളത് കാത്തിരുന്നു കാണേണ്ടിവരും.എങ്കിലും കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിന് കിട്ടുന്ന ചാട്ടവാറടി ബിജെപിക്ക് വോട്ടുകളായി മാറുമെന്ന കാര്യത്തില സംശയം വേണ്ട. എന്നാല്‍ മോഡി എന്നാ ബ്രാന്‍ഡ് നെയിം ബിജെപ്പിക്ക് ഗുണ മുണ്ടാകാനാണ് കൂടുതല്‍ സാധ്യത.

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ്സിനും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്തി മൂന്നാം മുന്നണി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവ് കാത്തിരിക്കുന്നതും അതാണ്.എന്നാല്‍ കാത്തിരിപ്പ് ഇനിയും നീളാനാനു സാധ്യത.നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് പറയും പോലെ ചെറു പാര്‍ട്ടികള്‍ വിചാരിച്ചാലും ഭരണം മാറ്റിമറിക്കാന്‍ സാധിക്കും. ഒറീസ്സയിലെ നവീന്‍ പട്‌നായക്കും,തമിഴ്‌നാടില്‍ ജയലളിതയും ബംഗാളില്‍ മമതയും ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തക്കം പാര്ത്തിരിക്കുന്നതും അതിനാണ്.മൂന്നാം മുന്നണി എന്നാശയം അവരും സ്വപ്നം കാണുന്നു.ഏതായാലും 272 എന്നാ മാന്ത്രിക സംഖ്യ ഒരു പാര്‍ട്ടിക്കും കിട്ടില്ല എന്നാ കാര്യം ഉറപ്പാണ്.

ബിജെപിക്ക് 180 കോണ്‍ഗ്രസ്സിനു 140 എന്നിങ്ങനെയാണ് ഈ പാര്‍ട്ടികള്‍ക്ക് ലഭിക്കാന്‍ പോകുന്ന സീറ്റെന്നാണ് പലസര്‍വേ കളും പറയുന്നത്.അങ്ങനെ വരുമ്പോള്‍ പ്രാദേശിക കക്ഷികള്‍ തീരുമാനിക്കും ആരെ ഭരിക്കാന്‍ വിടണമെന്ന്.

മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസ്സിനൊപ്പം കൂട്ടുനില്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് താത്പര്യം ഉണ്ടാകില്ല.

അവസരം വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ബിജെപ്പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും.

ബിജെപി ചക്രവര്‍ത്തി മോഡിയോ ,കോണ്‍ഗ്രസ് യുവരാജാവ് രാഹുലോ അതോ മൂന്നാം മുന്നണി പോരാളി മറ്റാരെങ്ങിലുമോ രാജ്യം അവര്‍ക്കായി കാത്തിരിക്കുകയാണ്…

അജിത്‌ പി. നായര്‍

Wednesday, May 15, 2013 4

വന്നൊരാള്‍ മഴയായ് ....


വേഴാമ്പലും പോയ്‌ ...നീലാമ്പലും പോയ്‌...... ...  
ഒരു കുഞ്ഞു തുള്ളി മഴ കാണാതെ നീയും..
നീല നിഴൽ വർണ്ണങ്ങൾ മോഹിച്ചതാരെ?
നിൻ പ്രണയ മോഹമായ് വീക്ഷിച്ചതാരെ?

കാലിൽ കൊലുസുമായ് താഴ്വര ചോട്ടിൽ നീ...
ദൂരെ നിന്നാരെയോ തേടി തിരഞ്ഞുവോ....
സൂര്യൻ പറഞ്ഞുവോ ആരും വരില്ലെന്ന്...
ആ വാക്കു കേൾക്കാതെ മെല്ലെ നടന്നവൾ...
വാടിയ പൂവുപോൽ...തൂവൽ കൊഴിഞ്ഞപോൾ
കണ്ണുനീർ മുത്തുകൾ മാത്രാമായ് ഗദ്ഗദം ..
അതുകണ്ട സൂര്യൻ കാർമേഘ മുത്തിനു
ഒരു ചുടു ചുംബനം മാത്രമായ്‌ നൽകി ....
ആകാശ പൂമരം പൂത്തു തളിർത്തു പോയ്‌
ഭൂമിയിലായിരം തെളിവാർന്ന തുള്ളിയായ്...
മിന്നലിൻ താളങ്ങൾ കണ്ടു രസിച്ചവൾ...
പൂമഴതുള്ളികൾ മാറോടണച്ചവൾ....
ശാലീനമായവൾ തേടിതിരഞ്ഞോരാൾ....
വന്നുപോയ്‌ ഇനിയെന്നും പാടിപറക്കുവാൻ..
കാത്തിരിപ്പിൻ മഴ പ്രണയമായ് പൂത്തുവോ...?
മനസ്സിൻ മടിയിലെ താമര പൊയ്കയിൽ...!

അജിത്‌ പി നായർ

Tuesday, May 14, 2013

Tuesday, May 14, 2013 4

അക്ഷരക്കൊട്ടാരം ...!

ഓര്‍മ്മകള്‍ ...!

അവയ്ക്ക് അനന്തമായി ...
കാലത്തിന്റെ അതിരുകളില്ലാതെ 
പിന്‍നട  സാധ്യമായിരുന്നെങ്കില്‍ ...!

ചിന്തകള്‍ക്ക് ...
കാണാക്കടലിന്റെ  അഗാധതയോളം 
ഊളിയിട്ടിറങ്ങിചെല്ലാന്‍ 
കെല്പുണ്ടായിരുന്നെങ്കില്‍ ...!

ഭാവനകള്‍ക്ക് ...
ആകാശത്തിന്റെ നീലിമകളിലൂടെ 
ചിറകു വിരിച്ചുല്ലസിച്ച് 
പാറിപ്പറക്കാന്‍  കഴിഞ്ഞിരുന്നെങ്കില്‍ ...!

ആശയങ്ങള്‍ക്ക് ...
തീഷ്ണമായ ജീവല്‍സമസ്യകള്‍ക്ക് 
സാന്ത്വനമേകാനുള്ള  
മറുമരുന്നാകാന്‍  കഴിഞ്ഞിരുന്നെങ്കില്‍ ...!

വാക്കുകള്‍ക്ക് ...
കാരമുള്ളിന്റെ കൂര്‍മ്മതയും 
കാരിരുമ്പിന്റെ കാഠിന്യവും 
കിളിക്കൊഞ്ചലിന്റെ 
ലാളിത്യവുമുണ്ടായിരുന്നെങ്കില്‍ ...!

ബുദ്ധിക്ക് ...
വെള്ളിടിയുടെ മൂര്‍ച്ചയും 
സൌരതേജസ്സിന്റെ പ്രഭയും 
ക്ഷീരപഥങ്ങള്‍ക്കപ്പുറത്തോളം 
വ്യാപ്തിയുമുണ്ടായിരുന്നെങ്കില്‍ ...!

എങ്കില്‍ ...?
എങ്കില്‍ ... ഞാനും 
ആ മലര്‍പ്പൊടിക്കാരനെപ്പോലെ 
പ്രപഞ്ചത്തോളം വലിയൊരു 
അക്ഷരക്കൊട്ടാരമുണ്ടാക്കിയേനെ ...!

മോഹനന്‍  വെളിച്ചംതോടന്‍ 
facebook : https://www.facebook.com/mohanan.velichamthodan

Monday, May 13, 2013

Monday, May 13, 2013 8

തണല്‍ മരങ്ങള്‍

അലയുന്നു ഞാന്‍  വീണ്ടും ;
തണല്‍ മരങ്ങള്‍ തേടി ....
ഓര്‍മ്മയില്‍ എപ്പഴോ
പടര്‍ന്നു പന്തലിച്ച ചിന്തകള്‍
നട്ടതാര് ... അറിയില്ലെന്നോ ?
ചോദിച്ചില്ല -
ആരും പറഞ്ഞതുമില്ല .

വിശ്രമിക്കാനെത്തിയവരും തിരിച്ചറിയുന്നില്ല
അന്യേഷണങ്ങള്‍ തളര്‍ന്നപ്പോഴും
മനസ്സു മന്ത്രിച്ചു ;
ഉത്തരം തരൂ ഈ രാവുതീരും മുമ്പേ
ഭ്രാന്തന്‍ ചിന്തകള്‍ വലിച്ചെറിഞ്ഞപ്പോള്‍
തെറ്റുപറ്റിയില്ലേയെന്നാരോ പറഞ്ഞു .
തണല്‍ മരത്തിന്‍ കീഴെയുറങ്ങാന്‍
വീണ്ടും യാത്രകള്‍
വേണ്ട മടുക്കുന്നു അലച്ചില്‍ എന്നാത്മാവും
ഓര്‍മ്മകള്‍ തണല്‍ മരത്തിന്‍ കീഴെ കുഴിച്ചുമൂടിയപ്പോള്‍
ചെറുതെന്നല്‍ ഒന്നും മിണ്ടാതെ യാത്ര പറഞ്ഞു ....

അജിത്‌ പി. നായര്‍ 

ബ്ലോഗ്‌ : http://www.mazhachinthukal.blogspot.com

Sunday, May 05, 2013

Sunday, May 05, 2013 3

സദ്യ വിശേഷം

സദ്യ വിശേഷം 

കുട്ടാ കുട്ടാ കുട്ടപ്പാ
സദ്യ വിശേഷമിതെന്തുണ്ട്  ?
ഇഞ്ചിപ്പച്ചടി രസമുണ്ടേ
നാരങ്ങാക്കറി മണമുണ്ടേ
സാമ്പാറിന്നിത്തിരി പുളിയുണ്ടേ
അവിയലിനേറെ ഗുണമുണ്ടേ .




പര്‍വതം

അയ്യോ  പര്‍വത ഗിരിരാജാ
എന്തൊരു ചന്തം നിന്നെക്കാണാന്‍ !
അമ്പരചുംബികള്‍ നിന്റെ ശിരസ്സുകള്‍
അമ്പോ എന്തൊരു ഉയരത്തില്‍ !
കാടുകള്‍ അനവധി ഉണ്ടല്ലോ
മാടുകളനവധി കണ്ടല്ലോ
ചന്ദന മരവും പൂന്തേനരുവിയും
തിരുവദനത്തിന്‍ ഭൂഷണമല്ലോ
നദിയും മഴയും നിന്‍ വരദാനം
പര്‍വതമേ നീ എന്നും പൂജ്യന്‍ !




കടല്‍

കടലേ നീയൊരു കനിയല്ലേ
അക്ഷയമായൊരു ഖനിയല്ലേ
മുത്തുകള്‍ ചിപ്പികള്‍ കൂറ്റന്‍ മീനുകള്‍
കക്കകള്‍ പിന്നെ വൈരക്കല്ലുകള്‍
സമ്പന്നതയുടെ പര്യായം നീ
അനവധി നിധിതന്‍ കേദാരം നീ




വിനോദ് ചിറയില്‍ 

Wednesday, May 01, 2013

Wednesday, May 01, 2013 1

ടിന്റുമോന്‍

ഒരിക്കല്‍ ഒരു സുഹൃത്ത് ടിന്റുവിനോട് : നിനക്കറിയാമോ ..... രണ്ടു പാപം ചെയ്തവര്‍ സ്വര്‍ഗത്തില്‍ പോയാല്‍ അവര്‍ക്ക് ഇരുചക്ര വാഹനം കൊടുക്കും.   മൂന്നു പാപം ചെയ്തവര്‍ക്ക് മൂന്നു ചക്രമുള്ള ഓട്ടോറിക്ഷയും .

ടിന്‍റു : അങ്ങിനെയെങ്കില്‍ സ്വര്‍ഗത്തില്‍ പോകുന്നതിനു മുമ്പായി എനിക്ക് ട്രെയിന്‍ ഓടിക്കാന്‍ പഠിക്കണം !


* * *       *      * * *       *       * * *        *      * * *

ചിക്കന്‍ ബിരിയാണി കഴിച്ചിട്ട് സിനിമ കാണാന്‍ പോയ ടിന്‍റു മോന്‍ വീട്ടില്‍ മടങ്ങിയെത്തി അച്ഛനോട് :  ഡാഡി ഇനിയൊരിക്കലും ആ നായകന്‍റെ സിനിമ കാണാന്‍ ചിക്കന്‍ തിന്നിട്ടു പോവില്ല.

അച്ഛന്‍ : അതെന്താ ?

ടിന്‍റു : വയറ്റിലുള്ള കോഴിവരെ കൂവി !

അച്ഛൻ : ഇപ്പോൾ മനസ്സിലായി അത് ഏതു നായകൻറെ സിനിമയാണെന്ന് !

* * *       *      * * *       *       * * *        *      * * *


ഹെല്‍മറ്റില്ലാതെ രാത്രിയില്‍ ബൈക്കോടിച്ചു വരികയായിരുന്ന ടിന്റുമോനെ തടഞ്ഞുനിര്‍ത്തിയ ഒരു പോലീസുകാരന്‍ : എടോ , ഹെല്‍മറ്റ് എവിടെ ?

ടിന്‍റു : സാറിനെ കണ്ടത് നന്നായി ഞാന്‍ സ്റ്റേഷനിലേക്ക് വരികയായിരുന്നു.

പോലീസുകാരന്‍ : എന്തിന്  ?

ടിന്‍റു : എന്റെ ഹെല്‍മറ്റ് കളവുപോയ വിവരം പറയാന്‍ !

* * *       *      * * *       *       * * *        *      * * *

ഒരിക്കല്‍ ഒരു കൈനോട്ടക്കാരന്‍ ടിന്റുമോന്റെ കൈനോക്കിപ്പറഞ്ഞു : ഒരുപാടു കാലം പഠിക്കാനുള്ള യോഗം ഈ കൈയില്‍ കാണുന്നു.

ടിന്‍റു : അതെനിക്കറിയാം , കാരണം ഓരോ ക്ലാസ്സിലും ഒരുപാടുകാലം പഠിച്ചാണ് ഞാന്‍ അടുത്ത ക്ലാസ്സില്‍ പോകുന്നത്.  എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ്.

കൈനോട്ടാക്കാരന്‍ : എന്തു  കാര്യം ?

ടിന്‍റു : ഇപ്പോഴത്തെ ക്ലാസ്സില്‍ എത്ര കാലം പഠിക്കേണ്ടിവരും ?