Sunday, June 23, 2013

പരിണയം


പോകുന്നു വിമുഖയായി നീ
വരണ്ട സ്വപ്നത്തിൻ മഖശാലയിലേക്ക്‌
തിരിഞ്ഞു നോക്കാനൊരുമ്പെടാതെ
വിമലയായി നീ നടന്നകന്നു .

നിയമഗീതത്തിന്റെ ശ്രുതിയിലായെന്നും
നിയതമായെന്നുമെൻ സ്വപ്നത്തിലാണ്ടതും
വരമാല നിന്നെ കീഴ്പ്പെടുത്തുംവരെ
വരതനുവായിരുനിന്നീ നിമിഷവും .

ചതിയറിയാതെ ഞാൻ സ്നേഹിച്ചു നിന്നെയും
ചിതരിയതെൻ സ്വപ്ന മാണ്ഡപസങ്കല്പം.
കഥയറിയാതെ ഞാനാടിത്തിമിർത്തതോ
വ്യഥയുടെ വക്രവാകതിന്റെ നിശ്വാസവും

സംഹൂതിയായിരുനിന്നീ സ്വയംവരം
സംഹ്രതിയായിരു ന്നെനിക്കീ സ്വയംഭുവം.
സ്ഫുടിതമാമെൻമനം സ്പഷ്ടമാണേവർക്കും
സ്പന്ദനം മാത്രമായൊതുങ്ങീടുന്നു

അഭംഗമായൊരാഴിയിലൂടെ ഞാൻ
അനുവാദമില്ലാതെ നടന്നകന്നു .
അറിയാതെ കണ്ണുനീരിറ്റിറ്റു വീണതെൻ
അറ്റകാലത്തിലേക്കോർമ്മകളായ്

    രാഹുൽ ഹരിദാസ് 
കൊടുങ്ങല്ലൂർ
Email: rahul.haridas@ymail.com

3 comments:

  1. I am not a right person to comment, but it is inevitable to see this and feel...

    ReplyDelete
  2. കൊള്ളാം.

    ശുഭാശംസകൾ....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.