Monday, August 27, 2012

പ്രവാസിയുടെ ഓണം

ഓണത്തിന്നോര്‍മ്മകളോടിക്കളിക്കുന്ന
ഓണാട്ടുകരയിലെ ഓണനിലാവിന്‍ -
ചെലോത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു ;
ചിങ്ങവും കന്നിയും അന്യമാം ദേശത്ത്

ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തം
കലണ്ടറിന്‍ താളില്‍ തെരെഞ്ഞൊന്നറിയവേ
എത്രനാള്‍ മുറ്റത്ത്‌ പൂക്കളമിട്ടൊരീ-എന്‍
സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം

അത്തക്കളത്തിന് തിരുമുറ്റമില്ല
വല്ലം മെനഞ്ഞിടാന്‍ തെങ്ങോലയില്ല
ഒരു പൂച്ചെടിയെങ്ങോ കണ്ടുമറന്നീല
എവിടെപ്പോകേണ്ടു  പത്തുപൂക്കള്‍ക്കായ്‌ !

പൂത്തുമ്പിയില്ലിവിടെ, തുമ്പക്കുടമില്ല
ഓണവില്ലില്ലിവിടെ, ഓണനിലാവില്ല
മരമില്ലോരോരൂഞ്ഞാല്  കെട്ടിയോന്നാടുവാന്‍
മനതാരിലോര്‍മ്മകളൂയലാടുന്നു

കൂട്ടരിലാരോ പറഞ്ഞതായോര്‍ക്കുന്നു
കിട്ടുമത്രേ "ഓണം" കിറ്റുകളിലായ്
അലഞ്ഞുവല്ലോ മലയാളിക്കടകളില്‍
അത്തപ്പൂക്കളം വാങ്ങീടുവാനായ്

ചൊല്ലി ആരാഞ്ഞതിനുത്തരമിങ്ങനെ :
"വന്നു പാലക്കാടന്‍ മട്ടയരി പിന്നെ
പാലട, പപ്പടം, കോമഡിസീഡിയും
എത്തിയിട്ടില്ലത്തപ്പൂക്കളം മാത്രം
എത്തും റെഡിമെയ്ഡ്  മാവേലിക്കൊപ്പം"

സാന്ത്വനിപ്പിച്ചെന്‍പ്രിയസഖിയിങ്ങനെ:
"പ്രിയനുമായുള്ള ദിനങ്ങളോരോന്നും
എന്‍ മനസ്സില്‍ തിരുവോണമല്ലേ
സ്നേഹത്തിന്‍ പൂക്കളം തീര്‍ത്തു നമുക്കെന്നും
ജീവിതം പൊന്നോണമാക്കിമാറ്റാം".

നന്ദകുമാര്‍ വള്ളിക്കാവ് 
Email : nandubindu@rediffmail.com

2 comments:

  1. ജീവിതം പൊന്നോണമാക്കാം
    കവിത കുറെക്കൂടി നന്നാക്കാം
    ആശംസകള്‍

    ReplyDelete
  2. പൊന്നോണാശംസകൾ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.