Saturday, May 23, 2015

വൃദ്ധ സദനം



വൃദ്ധസദനത്തിൻ  പൂട്ടാത്ത താഴിലെക്കു നോക്കി
വൃദ്ധയാം മാതാവപ്പോഴും ഓർക്കുന്നു തൻ മകനെമാത്രം

കൂട്ടിനുള്ളവർ പലരും വന്നുപോയെങ്കിലും
കൂട്ടിലാകാൻ വെമ്പൽ കൊള്ളാതെ നിന്നുവല്ലോ

പരിചയം പുതുക്കി പലരും വന്നുപോയെങ്കിലും
പരിചയമാകാൻ സമയമെടുക്കുന്നുവല്ലോ

ആദ്യമായുള്ള അങ്കലാപ്പെങ്കിലും
അന്ത്യത്തിൽ തനിക്കിതുതന്നെ നിശ്ചയം

സങ്കടങ്ങൾ നീക്കിവെച്ചു സത്യത്തെ നേരിടണം
സത്യത്തെവിങ്ങുന്ന ഹൃദയം ഒരുമാത്ര മറന്നു

തുറന്ന വാതിലിനപ്പുറംകണ്ടുവല്ലോ
തുടർച്ചയായി ചില ദുഃഖ മുഖങ്ങൾ

ആരാണിതിൽ മെച്ചപ്പെട്ടവർ
ആരാണിതിൽ അധിക ദു:ഖിതർ

തുല്യമിതല്ലോ എൻ ദു:ഖവും
തുലാസിനു പറ്റിയില്ല തെറ്റ്

കൂട്ടത്തിലെ കരവലയത്തിനു മുന്നിൽ
കൂടുതലായി മറന്നുവല്ലോ തൻ ദു:ഖങ്ങൾ

പങ്കുവെയ്ക്കാൻ പലരും ഉണ്ടെന്നുള്ളിലൊരു ചൊല്ല്
പങ്കുവെച്ചീടിൽ ദു:ഖങ്ങൾ ഒരുപാതി ശൂന്യമല്ലോ!

നാളുകൾ കഴിയവേ മറ്റെല്ലാംമറന്നുവല്ലോ
നാളെയെമാത്രം ഓർക്കുന്നു -മറക്കുന്നു

മകനെന്ന സത്യത്തെ ഓർക്കുമ്പോഴും
മനുഷ്യാ! എവിടെയാണു നീ എന്ന സത്യം  



പുഷ്കല ചെല്ലം ഐയ്യർ

2 comments:

  1. നല്ല വരികള് ചേട്ടായീ....

    ReplyDelete
  2. തുലാസിനു പറ്റിയില്ല തെറ്റ്!തെറ്റ് പറ്റാതോരിക്കട്ടേ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.