Saturday, March 07, 2015

Saturday, March 07, 2015 2

നർമ്മം


എടൊ ഇന്ന്  ഫേസ്സ്ബൂക്  എന്നെ രക്ഷിച്ചു.

എങ്ങിനെ ?
.
.
.
.
.
.
.

ഇന്നെന്റെ ഭാര്യയുടെ പിറന്നാൾ ആയിരുന്നു !








പിതാവ് -  എനിക്ക് നാല് മക്കൾ ഉണ്ട് .

ഒന്നാമൻ - എഞ്ചിനീയർ 

രണ്ടാമൻ - എം.ബി.എ.

മൂന്നാമൻ - പീ.എച് .ഡി.

നാലാമൻ - കള്ളൻ 

സുഹൃത്ത്‌ - എന്നിട്ടും എന്ത് കൊണ്ട് നിങ്ങൾ നാലാമത്തെ മകനെ വീട്ടിൽ നിന്നും അടിച്ചിറക്കുന്നില്ല .

പിതാവ് -  അവൻ ഒരാൾ മാത്രമാണ് കുടുംബത്തിനുവേണ്ടി രണ്ടു കാശു കൊണ്ട് വരുന്നത് .  മറ്റുള്ളവരെല്ലാം ജോലിരഹിതരാണ്.




വിനോദ് ചിറയിൽ 

Thursday, March 05, 2015

Thursday, March 05, 2015 0

ഹോളി - നിറങ്ങളുടെ ഉത്സവം



നിറങ്ങളുടെ ഉത്സവം - അതാണ്‌ ഹോളിയെ കുറിച്ച് പറയുമ്പോൾ ആദ്യം നാവിൽ വരുന്നത്.  കേരളത്തിൽ അത്ര പ്രചാരം ഇല്ലാത്ത ഒരു കണക്കിന്  തീരെ ഇല്ലാത്ത ഒരു ആഘോഷം.   ചില സംസ്ഥാനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇന്ത്യയൊട്ടുക്കും വളരെ ഉത്സാഹപൂർവ്വം ആഘോഷിക്കുന്ന ഒരു ഉത്സവം ആണ് ഹോളി.




ഹോളിയുടെ തലേന്നാൾ "ഹോളിക ദഹൻ"  (ഹോളികയെ കത്തിക്കൽ)  ത്തോടെ യാണ് ഹോളി ആഘോഷങ്ങളുടെ തുടക്കം.   അടുത്ത ദിവസം രാവിലെ മുതൽ നിറങ്ങൾ പരസ്പരം തേച്ചു , നിറം കലർത്തിയ വെള്ളം ശരീരത്തിൽ പരസ്പരം ഒഴിച്ച്  ഹോളി ആഘോഷിച്ചു വരുന്നു.  ഉത്തരേന്ത്യയിൽ ഹോളിക്കൊരു ഒരു ചൊല്ലുണ്ട്  - " ബുരാ നാ മാനോ ഹോളി ഹൈ ", ക്ഷമിക്കുക , ഹോളി യാണ്.  എന്ന് വെച്ചാൽ നമുക്ക് ഇഷ്ടമില്ലെങ്കിലും പുറത്തിറങ്ങിയാൽ കളർ തേക്കും, വെള്ളം ഒഴിക്കും, ചിലപ്പോൾ നല്ല ചളി വെള്ളം !  എല്ലാവരും പരസ്പരം ഹോളി കളിക്കുന്നു - പരിചിതരും - അപരിചിതരും , പണക്കാരനും - പാവപ്പെട്ടവനും, സ്ത്രീയും - പുരുഷനും , മുതിർന്നവരും  - കുട്ടികളും .  വാദ്യ ഘോഷങ്ങളും , നൃത്തവുമായി ചെറു ചെറു കൂട്ടങ്ങൾ എങ്ങും കാണും.   സമത്വ സങ്കല്പം ഇവിടെ യാഥാർത്ഥ്യം ആകുന്നു.    പലതരം ഭക്ഷണങ്ങൾ ഹോളിയിൽ പ്രസിദ്ധ മാണെങ്കിലും , പുരുഷൻ മാരിൽ "ഭാംഗിനും" മദ്യത്തിനും ആണ് പ്രചാരം.

ഹോളി ആഘോഷത്തിന്റെ പിന്നിൽ പല കഥകൾ ഉണ്ട്.  ഹിന്ദു പുരാണം പ്രകാരം ഉള്ള ഏറ്റവും പ്രചാരത്തിൽ ഉള്ള കഥ ഇങ്ങിനെയാണ്‌.  അസുര രാജാവായ ഹിരണ്യ കശിപു വിന്റെ സഹോദരിയായ "ഹോളിക " യിൽ നിന്നും ആണ് "ഹോളി" എന്ന പദം ഉണ്ടായത് എന്ന് വിശ്വസിച്ചു വരുന്നു.  താൻ ആണ് ദൈവം എന്നും ഇനിമുതൽ തന്നെ മാത്രം പൂജിച്ചാൽ മതിയെന്നും ഹിരണ്യ കശിപു ആജ്ഞാപിച്ചു.  പക്ഷെ പുത്രനായിരുന്ന പ്രഹ്ലാദൻ ഇതിനെ അംഗീകരിച്ചില്ല .  വിഷ്ണുഭക്തൻ ആയിരുന്ന   പ്രഹ്ലാദനെ ഇല്ലാതാക്കാൻ ഹിരണ്യ കശിപു പല മാർഗങ്ങൾ ഉപയോഗിച്ചു .  പക്ഷെ എല്ലാത്തിൽ നിന്നും അദ്ഭുധമാം വിധം പ്രഹ്ലാദൻ  രക്ഷപ്പെട്ടു. ഒടുവിൽ  ഹോളിക സൂത്രത്തിൽ പ്രഹ്ലാദനെയും  തന്റെ കൂടെ ഒരു ചിതയിൽ ഇരുത്തി. എന്നിട്ട് അതിനു തീ കൊടുപ്പിച്ചു.  തീ ആളിക്കത്തി ഹോളികയ്ക്ക് തീയിൽ നിന്നും രക്ഷപ്പെടാൻ രക്ഷാ കവചം ആയി ഒരു  "ഷാൾ " ഉണ്ട്.   തീ കത്തി പടർന്നപ്പോൾ ഹോളികയുടെ ഷാൾ പറന്നു പ്രഹ്ലാദനെ പുതച്ചു.  ഹോളിക തീയിൽ വെന്തെരിഞ്ഞു.  പ്രഹ്ലാദൻ രക്ഷപ്പെട്ടു.   തുടർന്ന്  പ്രഹ്ലാദനെ വെട്ടി കൊല്ലാൻ ശ്രമിച്ച ഹിരണ്യ കശിപുവിനെ വിഷ്ണു ഭഗവാൻ സംഹരിച്ചു.    ദുഷ്ട ശക്തികൾക്കെതിരെ നന്മയുടെ വിജയ ത്തിന്റെ പ്രതീകം ആയി ഹോളിക്ക് തലേന്നാൾ "ഹോളിക ദഹൻ " നടത്തുന്നു.  ഹോളിക അഗ്നിയിൽ ദഹിച്ച അടുത്ത ദിവസം ഹോളിയായി ആഘോഷിച്ചു വരുന്നു.



ഉത്തരേന്ത്യയിലും മറ്റു ചിലയിടങ്ങളിലും ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവം ആണ് ഹോളി.   തണുപ്പുകാലം കഴിഞ്ഞു "ഫല്ഗു്ന" മാസത്തിലെ അവസാന പൂർണ്ണചന്ദ്രന്റെ ദിവസം ആണിത്.   തണുപ്പി നു വിടപറഞ്ഞു  വസന്തത്തിനെ വരവേൽക്കുകയാണ് ഹോളി ആഘോഷം എന്നും ചൊല്ലുണ്ട് .   ചിലയിടങ്ങളിൽ പുതുവത്സരം ഹോളിയോടെ ആരംഭിക്കുകയാണ്.  പലയിടത്തും ശത്രുത ഉള്ളവർ ശത്രുത മറന്നു ഹോളിമുതൽ പുതിയ ബന്ധങ്ങൾ തുടങ്ങുന്നു.  ചുരുക്കി പറഞ്ഞാൽ നന്മയുടെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും പ്രതീകം ആണ് ഹോളി.   അത് കൊണ്ട് "ബുരാ നാ മാനോ , ഹോളി ഹൈ ".

ഏവർക്കും ഹോളി ആശംസകൾ .


വിനോദ് പട്ടുവം 

Wednesday, March 04, 2015

Wednesday, March 04, 2015 2

ബീഫ് ഫ്രൈ

ബീഫ് ഇപ്പോൾ ഒരു ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ .  ബീഫു പ്രേമികൾക്കായ് ഇതാ ഒരുഗ്രൻ റെസീപി.  പരീക്ഷിച്ചു അഭിപ്രായം പറയാൻ മറക്കരുതേ.

ആവശ്യ മുള്ള സാധനം 

ബീഫ് - 1 കിലോ
സവാള വലുത് - 3 എണ്ണം
കാശ്മീരി ചില്ലി - 2 ടേബിൾ സ്പൂണ്‍
മീറ്റ്‌ മസാല - 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി  - 2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
ഇഞ്ചി  -  ആവശ്യത്തിനു
വെളുത്തുള്ളി - ആവശ്യത്തിനു
പച്ച മുളകു - 5 എണ്ണം (ആവശ്യത്തിനു)
വെളിച്ചെണ്ണ - 3-4 ടേബിൾ സ്പൂണ്‍  
കറിവേപ്പില - ആവശ്യത്തിനു
കറുവാപ്പട്ട - ആവശ്യത്തിനു
പെരും ജീരകം - ആവശ്യത്തിനു
ഏലക്ക - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം 

ആദ്യം വെളിച്ചെണ്ണ ചൂടാക്കി അതിൽ കുറച്ചു കടുക് പൊട്ടിക്കുക . അതിനു ശേഷം ഏകദേശം 3/4 ഭാഗം  വെളുത്തുള്ളി, ഇഞ്ചി, സവാള, കുറച്ചു കറിവേപ്പില, പച്ചമുളക് , കുറച്ചു ഉപ്പു  എന്നിവ ഇട്ടു ഏകദേശം 6-7 മിനിറ്റ് വഴറ്റുക .  തുടർന്ന് കാശ്മീരി ചില്ലി, മഞ്ഞൾ പൊടി , ഒരു ടേബിൾ സ്പൂണ്‍ കുരുമുളക് എന്നിവ ഇട്ടു വീണ്ടും നല്ലവണ്ണം വഴറ്റുക .  ഇതിന്റെ കൂടെ  മീറ്റ് മസാല  ചേർക്കുക , ഉടനെ തന്നെ കഷണങ്ങൾ ആക്കി വെച്ച ബീഫ്  ഇടുക . ബീഫിൽ മസാല പിടിക്കുന്നത്‌ വരെ 3-4 മിനുട്ട് വഴറ്റുക .  ഇതിൽ ഏകദേശം 400 മി.ലി. വെള്ളം ചേർത്ത് തീയുടെ ഫ്ലൈം കുറച്ചു വെച്ച് അരമണിക്കൂർ വേവിക്കുക.

തീ അണച്ച് വേറൊരു ഫ്രൈ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്  ശേഷം ഉള്ള കടുക് പൊട്ടിക്കുക.  തുടർന്ന്  ഏലക്ക, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില , പെരും ജീരകം , കരുവാപ്പട്ട എന്നിവ ചേർത്ത്  ചെറുതായി ചൂടാക്കുക.   മിശ്രിതത്തെ ചെറുതായൊന്നു ഇടിച്ചു ചതയ്ക്കുക എന്നിട്ട് നേരത്തെ തയ്യാറാക്കിയ ബീഫു മായി മിക്സ്‌ ചെയ്യുക.

ബീഫിനെ ഇളം ഫ്ലൈമിൽ ചെറുതായി ഇളക്കി വേവിക്കുക .  വെള്ളം ആവശ്യത്തിനു വറ്റിയ ശേഷം വാങ്ങി വെക്കുക .  കൊതിയൂറും ബീഫ് ഫ്രൈ റെഡി .


ശ്രീകാന്ത്  
   

Monday, March 02, 2015

Monday, March 02, 2015 0

മറുപുറം

ബോളിവൂഡിലെ ഖാൻ മാരുടെ പടങ്ങൾ ബഹിഷ്കരിക്കണമെന്ന്  സന്യാസിനി യായ ബീ ജെ പീ നേതാവ് .

പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം ?





എ എ പി യിൽ കേജ്രിവാൾ - യോഗേന്ദ്ര യാദവ് പക്ഷങ്ങൾ തുറന്ന പോരിനു.

പുത്തരിയിൽ കല്ല്‌ കടിയോ ?




ആറു സംസ്ഥാനങ്ങളിലെ PCC അധ്യക്ഷൻ മാർക്ക് മാറ്റം .

മച്ചി പശുവിനെ തൊഴുത്ത്  മാറ്റി കെട്ടിയിട്ടു ഫലം ഉണ്ടാവുമോ ?



ഞാനിപ്പോഴും ടീനേജ്‌ കാരി - ശ്വേതാ മേനോൻ .

"കന്യക"  ആണെന്ന് പറയാത്തത് ഭാഗ്യം .


വിനോദ്  ചിറയിൽ 

Sunday, March 01, 2015

Sunday, March 01, 2015 3

സൈറൺ


രു തൊടിയ്ക്കപ്പുറത്തെ റോഡിലൂടെ ആംബുലൻസിന്റെ സൈറൺ ഒരു അർദ്ധവൃത്താകൃതിയിൽ കടന്നുപോകുന്നത് അയാൾ അറിഞ്ഞു. പതിമുന്ന് ... അയാൾ മനസിൽ കുറിച്ചിട്ടുഇനി അടുത്ത നിലവിളിയ്ക്കായുള്ള കാത്തിരുപ്പ്ഒരു  പക്ഷെ കാത്തിരിപ്പായിരിക്കാം അയാളുടെ ജീവൻ തന്നെ നിലനിർത്തുന്നത്എല്ലാ സൈറണുകളും ഒറ്റ ആംബുലൻസിൽ നിന്നാണെന്ന് ഇത്രയും കാലത്തിനിടയിൽ നിന്ന് അയാൾ മനസിലാക്കിയിരുന്നുഒരേയൊരു ആംബുലൻസ്മാത്രമുള്ള ഈ ലോകം... ? എത്ര വിചിത്രമായിരിക്കുന്നുഅതിനു ജീവനുണ്ടായിരുന്നെങ്കിൽ!? എല്ലാ ശവശരീരങ്ങളെയും ഉറ്റവരുടെ രോദനങ്ങളെയും ഒറ്റയ്ക്ക്ഉൾക്കൊള്ളെണ്ട അവസ്ഥ.   ഏകാന്തത എത്ര ഭീകരമായിരിക്കും..!.   രാത്രി വൈകുന്നതു വരെ അയാൾ ഇങ്ങനെ ചിന്തിച്ചു  കൊണ്ടിരുന്നു.  പിന്നീട്സൈറൺ മുഴങ്ങിയത് സ്വപ്നങ്ങളിലായിരുന്നു.
പിറ്റേന്ന് അയാൾ ആ വിളി കേട്ടില്ല.  മണിക്കൂറുകൾ കാതോർത്തിരുന്നു.  ഓരോ വണ്ടിയുടെ ശബ്ദത്തിലും ഒരു പിൻ വിളി പ്രതീക്ഷിച്ചുപക്ഷെ കേട്ടില്ലഒരേയൊരു കാത്തിരിപ്പും നിന്നുപോയ അയാൾക്ക് ജീവിതം വ്യർത്ഥമായ്തോന്നിമനസ്അസ്വസ്ഥമായിഅസുഖം കൂടിഡോക്ടർമ്മാരുടെ വരവുകൾ അയാൾക്ക്  വെറും നിഴലാട്ടങ്ങൾ മാത്രമായി...
എപ്പോഴൊതുടങ്ങിയ ഉറക്കത്തിന്റെ പാതി വഴിയിൽ അയാൾ ആ സൈറൺ മുഴക്കം വീണ്ടും കേട്ടു.  സുഖമുള്ളൊരു വൈദ്യുതാഘാതം അയാളെ വീണ്ടും ഊർജ്ജ്വസ്വലനാക്കി.  കാതുകൾ സാക്ഷി നിൽക്കെ ശബ്ദം കൂടുതൽ കൂടുതൽ ആവൃത്തി പ്രാപിച്ചു വീട്ടുമുറ്റത്തു  വന്നുനിന്നു.
വളവുകൾ കുറഞ്ഞപാതയിലൂടെ അയാളെയും കൊണ്ട്ആംബുലൻസ്  നിലവിളിച്ച് പാഞ്ഞുപാതി വഴിയിലെങ്ങൊ അതും നിന്നു....
വിനീഷ് കമ്മിളി