Friday, June 26, 2015

Friday, June 26, 2015 5

ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ്‌ ...


കാറ്റിന്റെ താരാട്ടിൽ ചാഞ്ചാടും മഴത്തുള്ളികൾ 
മെല്ലെ മെല്ലെ കരയെ പുല്കിയ വേളയിൽ 
പൂമരത്തണലിൽ നീയെന്നെ ചേർത്തണച്ച നേരം 
കാറ്റത്തിളകും പൂമരത്തിൻ മഴത്തുള്ളികൾ 
നനയാതെ നീയെന്നെ 
നിന്റെ കുടക്കീഴിൽ ചേർത്ത് നിർത്തി .....

കാലൊച്ച നിലച്ച മണ്ണിൽ കാതരമാം 
നിൻ ഹൃദയസ്വരം മാത്രം ഞാൻ കേട്ടു .....
എന്നെ നിന്നിലേക്കടുപ്പിച്ചതാര്  ??
കാൽചിലമ്പൊച്ച കേൾപ്പിക്കാതെ 
പോയ കാലമോ ??
നിൻ മനസ്സിൻ നൈർമ്മല്യമൊ  ??
നിൻ ചൊടിയിലെന്നും ഞാൻ കണ്ട മന്ദസ്മിതമോ ??

ഞാൻ നിന്റെ കുടല്ക്കീഴിലായ് ....
നീയെന്നെ ചേർത്തണക്കവേ 
മഴത്തുള്ളികൾ മഞ്ഞുപോലായ്  ....
നിന്റെ നെഞ്ചിലെ ചൂടിൽ 
മയക്കിക്കിടത്തിയ കാലമെന്നെ 
എവിടെയോ എത്തിച്ചെങ്കിലും 
മഴത്തുള്ളികൾ നിർത്താതെ പെയ്യുന്നു ....
ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ്‌ .....


ദീപ ഉല്ലാസ് 
അലൈൻ 

Thursday, June 04, 2015

Thursday, June 04, 2015 1

ഏതു ജന്മ പുണ്യമോ ?



ഒരുപാടുനേരമായ് സന്ദർശകമുറിയിൽ 

മൌനത്തിൻ പുകമറക്കുള്ളിൽ നമ്മളിരിക്കുന്നു ...
പൊൻവെയിൽ പുറത്തു ജീവിതം പോലെ ;
അലിഞ്ഞില്ലാതാവുന്നതും ....
കൂടും തേടി കിളിക്കൂട്ടം ;
പറന്നു പോകുന്നതും ...
നിമിഷങ്ങൾ നമുക്കന്യമാകുന്നതും ... 
നെഞ്ചിടിപ്പിന്റെ താളം മുറുകുന്നതും  ...
തൊണ്ടയിലെവിടെയോ എകാന്തരോദനം ; 
പിടയുന്നതും നമ്മളറിയുന്നു ....

എന്നും പൌർണ്ണമി വിടരാൻ ...
യാഗാഗ്നി തന്നിലെ ചന്ദനമായ് മാറാൻ ...
സുന്ദരവാസന്തത്തിലെ മന്ദസമീരനാവാൻ ... 
സ്വപ്നരേണുക്കൾ സ്വന്തമാക്കാൻ  ...
കൊതിച്ചവർ നമ്മൾ !
എന്നിട്ടുമേതോ സമാന്തരരേഖ 
പോലെയകന്നവർ നമ്മൾ !

സന്ധ്യയെന്നോ കാഞ്ചനരൂപങ്ങൾ ; 
വലിച്ചെറിഞ്ഞ് ഇരുളിലഭയം തേടിയതും ... 
ബന്ധങ്ങളുടെ തീവ്രതയിൽ ;
നീയെനിക്കന്യമായതും ....
നമുക്ക് മാത്രമറിയാവുന്ന നന്മതേടി ; 
ഇരുധ്രുവങ്ങളിൽ നാമലഞ്ഞതും ...
പരിസമാപ്തി തന്നോലങ്ങളിൽ ;
നമ്മെയിവിടെയെത്തിച്ചതും ;
ഏതു ജന്മപുണ്യമോ ?

ദീപാ ഉല്ലാസ് 
അലൈൻ 


Monday, May 25, 2015

Monday, May 25, 2015 0

ചിന്ത



മരണത്തെ മുഖാമുഖം കണ്ട നിമിഷം
മാറിമാറി വരുന്ന പേടിസ്വപ്നം

മറക്കാൻ മാത്രം കഴിഞ്ഞിരുന്നെങ്കിൽ
മറവിതൻ മാളത്തിലൊളിക്കാം എപ്പൊഴോ ഒരിക്കൽ

നീണ്ട യാത്രയിൽ പലപ്പോഴും കണ്ടിരുന്നു ഞാൻ
നീളുന്ന എൻ സ്വപ്നം -സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നം

എങ്കിലും ഞാൻ ഇന്നുമാഗ്രഹിക്കുന്നീ സ്വപ്നത്തെ
ഏതെങ്കിലും യാത്രതൻ വേളയിൽ കണ്ടുമുട്ടാൻ

മരണക്കിടക്കയിൽ കിടന്നുകൊണ്ടെന്നാലും
മരണമേനീ എനിക്കു സാന്ത്വനം തന്നെങ്കിൽ

ആർക്കായി കേഴുന്നു ഞാൻ ഇപ്പോഴും
ആരുടെ കാലൊച്ചക്കു ചെവിയോർക്കുന്നു

ഒരിക്കൽ മാത്രം വന്നുപോകുന്ന മരണം
ഒരിക്കലും പിന്നെ നമ്മെ ഓർക്കുന്നില്ല

അവസാനം എന്തെന്നു കണ്ടറിയാത്ത ഞാൻ
അവസാന നിദ്രയെ സങ്കൽപങ്ങളാൽ നെയ്തിടുന്നു

എന്നിലെ എന്നെ ഞാനറിയാതെ യാത്രയാക്കാൻ
എന്നോടൊപ്പം  ചിന്തയും കൂട്ടായിരിക്കട്ടെ !


പുഷ്കല ചെല്ലം ഐയ്യർ 

Saturday, May 23, 2015

Saturday, May 23, 2015 2

വൃദ്ധ സദനം



വൃദ്ധസദനത്തിൻ  പൂട്ടാത്ത താഴിലെക്കു നോക്കി
വൃദ്ധയാം മാതാവപ്പോഴും ഓർക്കുന്നു തൻ മകനെമാത്രം

കൂട്ടിനുള്ളവർ പലരും വന്നുപോയെങ്കിലും
കൂട്ടിലാകാൻ വെമ്പൽ കൊള്ളാതെ നിന്നുവല്ലോ

പരിചയം പുതുക്കി പലരും വന്നുപോയെങ്കിലും
പരിചയമാകാൻ സമയമെടുക്കുന്നുവല്ലോ

ആദ്യമായുള്ള അങ്കലാപ്പെങ്കിലും
അന്ത്യത്തിൽ തനിക്കിതുതന്നെ നിശ്ചയം

സങ്കടങ്ങൾ നീക്കിവെച്ചു സത്യത്തെ നേരിടണം
സത്യത്തെവിങ്ങുന്ന ഹൃദയം ഒരുമാത്ര മറന്നു

തുറന്ന വാതിലിനപ്പുറംകണ്ടുവല്ലോ
തുടർച്ചയായി ചില ദുഃഖ മുഖങ്ങൾ

ആരാണിതിൽ മെച്ചപ്പെട്ടവർ
ആരാണിതിൽ അധിക ദു:ഖിതർ

തുല്യമിതല്ലോ എൻ ദു:ഖവും
തുലാസിനു പറ്റിയില്ല തെറ്റ്

കൂട്ടത്തിലെ കരവലയത്തിനു മുന്നിൽ
കൂടുതലായി മറന്നുവല്ലോ തൻ ദു:ഖങ്ങൾ

പങ്കുവെയ്ക്കാൻ പലരും ഉണ്ടെന്നുള്ളിലൊരു ചൊല്ല്
പങ്കുവെച്ചീടിൽ ദു:ഖങ്ങൾ ഒരുപാതി ശൂന്യമല്ലോ!

നാളുകൾ കഴിയവേ മറ്റെല്ലാംമറന്നുവല്ലോ
നാളെയെമാത്രം ഓർക്കുന്നു -മറക്കുന്നു

മകനെന്ന സത്യത്തെ ഓർക്കുമ്പോഴും
മനുഷ്യാ! എവിടെയാണു നീ എന്ന സത്യം  



പുഷ്കല ചെല്ലം ഐയ്യർ

Tuesday, May 12, 2015

Tuesday, May 12, 2015 0

ചിത്രങ്ങൾ