Wednesday, September 18, 2013

Wednesday, September 18, 2013 2

ഗള്‍ഫിലെ ഓണം


മാവിലെ ഊഞ്ഞാലും തൊടിയിലെ പൂക്കളും
കളത്തിലെ അത്തപ്പൂക്കൾ നിറങ്ങളും
കുഞ്ഞമ്മമാരുടെ സെറ്റുമുണ്ടും
കോടിയുടുത്ത കിടാങ്ങളും

പുത്തരിച്ചോറിന്റെ ചൂടുഗന്ധവും
എരിശ്ശേരി, പുളിശ്ശേരി, പരിപ്പും, കാളനും
ഉപ്പേരി, പച്ചടിമധുരമാം ഇഞ്ചിക്കറിയും
പ്രഥമനും, തുടുത്തവാഴപ്പഴങ്ങളും
ഓർമ്മമാത്രമീ തിരുവോണനാളിൽ

ബോസ്സിനോടിരക്കണം ഹാഫ്ഡേലീവിനായി
ഓടണം ബീരാന്റെ ഹോട്ടലിൽ ക്യുവിലേ- 
ക്കോണസദ്യക്കൊരുസീറ്റു സംഘടിക്കണം
അല്ലെങ്കിൽ ഇന്നും ഖുബ്ബൂസിൽ ഒതുങ്ങുമെൻ
ഗള്ഫിലെഓണം, കിട്ടുമോ ആവോ ?
ഹാഫ്ഡേലീവിനായ് ആധിപിടിക്കൂഞാൻ


എം. എസ്. മാത്യു

Sunday, September 15, 2013

Sunday, September 15, 2013 0

പൂത്തിരുവോണം

നന്ദകുമാര്‍ വള്ളിക്കാവ് 



Nn§-am-k-¯nse s]mt¶m-W-\m-fnÂ
a¦-am-scm-s¡-bp-sam-¯p-IqSn
amth-en-a-¶s\- h-c-th¡p-hm-\mbv
]¯p-\mÄ ap³t]- -\m-sam-s¯m-cp§n
ssIsIm-«n-¸m-sSSn Ip½n-b-Sn-s¡Sn .....
Xmfw-N-hn-s«ട്ടെന്റെ sIm¨q-s]t® .....

Xr¡m¡-c-¸s\ ]qhn-«p -]pPn¨v;
]qap-ä-amsI \o ]q \n-c¯n;
A¯-¡-f-¯n \o ]q-¡Ä hn-X-dth
Imäp-h-t¶m-Sn-¸-d-ª-sXt´ ?

ssIsIm«n-¸m-Sth Ip½n-b-Sn-¡th
Ip¸n-h-f-IÄ Inep-§n-bnÃ
FÃmw- a-d-¶- Zn-\-§fn-se-s¶t¶m
amc-\-sXm-s¡-bp-S-¨p-sht¶m !

Duªm-en-em-b-¯n-em-Sth \n¶psS
I®p-I-fmsc Xnc-ªp-t]mbn ?
amc-s\- Im-Wp¶ t\c-¯n-em-apJw
amcn-hn-Ãm-bn-s¯-fn-ª-sXt´ ?

I®na ]p«m-sX-bn-¶se cm{Xn-bnÂ
D{Xm-S-¸q-P -\-S-¯n-sbt¶m !
D{Xm-Scm{Xn-bn A¨n-amÀs¡m¶pta
I®n a-b¡w hcn-I-bnà !

HmWw-h-t¶mWwh-t¶mWwh-t¶
ണ്ടി-sem-cn-bv¡ep-tÅmWwh-t¶
HmÀ¡p-hm-s\m-¯ncn t\cpw- \n-d-¨p-sImþ
­ ണ്ടോW-sam-tcmÀ½-t]mtem-Sn-ht¶.

 \µ-Ip-amÀ hÅn¡mhvv  

Nandakumar

Phone:  09495710130  

Friday, August 30, 2013

Friday, August 30, 2013 1

പിന്‍പുറക്കാഴ്ചകള്‍



ഗ്രാമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ത്രിദിന ധ്യാനം നടത്തുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്.
പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി.

ഒന്നാം ധ്യാന ദിനം.

''സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ 
ചാരി ഞാന്‍ പോകുന്നു ക്രൂശിന്റെ പാതയില്‍ ...''
ധ്യാനം തുടങ്ങി. പതിവു മസാലകളെല്ലാമുണ്ട്. ധ്യാന ഗുരുക്കന്‍മാര്‍ , കുഞ്ഞാടുകള്‍ , കൈത്താളം, ഗാനശുശ്രൂഷ....

പള്ളിയ്ക്കു പുറത്ത് ബസ്സ്റ്റാന്റില്‍ വിഷണ്ണനായി ഒരാള്‍ ധ്യാന കോലാഹലങ്ങളിലേയ്ക്കുറ്റു നോക്കി നില്‍ക്കുന്നു.

ചിരപരിചിതമായ ഒരു മുഖം. സൗമ്യം, വിശുദ്ധം, ദീപ്തം. 

അടുത്തുചെന്ന് സ്‌നേഹബഹുമാനങ്ങളോടെയും അല്പം കുറ്റബോധത്തോടെയും ഞാന്‍ ചോദിച്ചു.

''ക്ഷമിക്കണം. എവിടെയോ കണ്ടു നല്ല പരിചയം... പക്ഷെ, പെട്ടെന്നോര്‍മ്മ വരുന്നില്ല....''
വിഷാദപൂര്‍ണ്ണമായൊരു മന്ദഹാസത്തോടെ അദ്ദേഹം വലതുകരം നിവര്‍ത്തിക്കാണിച്ചു. ആ ഉള്ളംകൈ തുളഞ്ഞ് രക്തംകിനിഞ്ഞുനിന്നിരുന്നു. ഇടതുകൈയ്യിലും കാലുകളിലും അങ്ങനെ തന്നെ. ആണിപ്പഴുതുകള്‍! അറിയാതെ കൈകള്‍ കൂമ്പിപ്പോയി. പഞ്ചക്ഷതധാരി! കര്‍ത്താവ്! അള്‍ത്താരയിലെ ക്രൂശിത രൂപന്‍! ്യൂഞാന്‍ നിരന്തരം കുമ്പിടാറുള്ള ആ പ്രേമസ്വരൂപന്‍. 
''അയ്യോ, എന്റെ കര്‍ത്താവേ, പൊറുക്കണം. പൊറുക്കണം. പക്ഷെ ധ്യാനം നടക്കുമ്പോള്‍ അവിടെയായിരിക്കേണ്ട അങ്ങെന്തേ അന്യനെപ്പോലെ ഇവിടെ നില്‍ക്കുന്നത്?''. അറിയാതെ ചോദിച്ചു പോയി.

''ഏറ്റവും അടുത്ത ബസില്‍ കയറി ദൂരേയ്‌ക്കെങ്ങോട്ടെങ്കിലും പോവുകയാണ്. ഇനി മൂന്നു ദിവസം കഴിഞ്ഞേ മടങ്ങുന്നുള്ളു.''

''അതെന്താണു കര്‍ത്താവേ, ഈ ധ്യാനം തന്നെ അങ്ങയെച്ചൊല്ലിയുള്ളതായിരിക്കെ...?''

''മൂകരാവുകളുടെ മടിത്തട്ടിലേയ്ക്ക് സൗമ്യവതികളായി പിറന്നു വീഴുന്ന നിശാപുഷ്പഗന്ധം,
അടഞ്ഞ വാതിലുകള്‍ക്കകത്ത് എനിക്കു മുന്നില്‍ തുറക്കപ്പെടുന്ന ദുഃഖികളായ ഏകാകികളുടെ ഹൃദയം, സ്തുതിപൂര്‍ണ്ണവും അര്‍ത്ഥസാന്ദ്രവുമായ ധ്യാനം, ഇവയിലെല്ലാമാണെന്റെ പ്രസാദം. അല്ലാതെ....'' സ്‌നേഹക്ഷോഭിതമായിരുന്ന ആ സ്വരം നനഞ്ഞിരുന്നു. 
തുടര്‍ന്ന് ആ വിശ്വമഹാപ്രഭു ധ്യാനപ്പന്തലിലേക്കു നോക്കി വിഷാദപൂര്‍ണ്ണമായ ഒരു മൗനത്തിലമര്‍ന്നു. 

ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു തുടങ്ങി.

പന്തലിനകത്തു ധ്യാനം ചൂടുപിടിച്ചിരുന്നു.

ഗുരുവിന്റെ മൗനം മുറിക്കാതെ ഞാന്‍ നിശ്ശബ്ദം അവിടെ നിന്നകന്നു.

രണ്ടാം ധ്യാന ദിനം 

മദ്ധ്യാഹ്നം.
പന്തലില്‍ ധ്യാനത്തിന് ഇടവേള. കുഞ്ഞാടുകള്‍ ഭക്ഷണത്തോടു സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരുന്ന ആ സമയം ഒരു സി.ഡി.കസെറ്റ് ആകുലതയോടെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു

''....എന്നു തീരും എന്റെ ദുഃഖം ഇന്നീ മന്നിലെ 
അന്നു മാറും എന്റെ ദുഃഖം നിശ്ചയം തന്നെ...''
പന്തലിനു പുറത്ത് എന്റെ കണ്ണുകള്‍, അതിന്റെ സാഫല്യം തേടി ഉഴറുകയായിരുന്നു. എവിടെ ഹിമസമാന വസ്ത്രം ധരിച്ചവന്‍? ആണിപ്പഴുതുകളുള്ളവന്‍? അറുക്കപ്പെട്ട കുഞ്ഞാട്?
ഭാഗ്യം. എന്റെ കണ്ണുകളില്‍ അവന്റെ കൃപ പെയ്തിറങ്ങുന്നു. അവന്‍ പോയിട്ടില്ല. അവിടെത്തന്നെ 
നില്‍ക്കുന്നു.  കഷ്ടം! ഇന്നലെ മുഴുവന്‍ എന്റെ ദേവന്‍ അവിടെയായിരുന്നു. രാവില്‍! കുളിരില്‍! ഉറക്കമിളച്ച്! തന്റെ കുഞ്ഞാടുകളെ വിട്ടകന്നുപോകാനുള്ള വേദനാകരമായ അമാന്തത്തില്‍! 
പക്ഷെ, ഇക്കുറി അവന്‍ ധ്യാനപ്പന്തലിനു പുറംതിരിഞ്ഞു നിന്ന് റോഡിനപ്പുറത്തുള്ള മതിലിനു മുകളിലേയ്ക്കു നോക്കി,  കഠിനകോപം കൊണ്ടുണ്ടായ, വിറയലോടെ വിരല്‍ ചൂണ്ടി ആരെയോ ശകാരിക്കുന്നതാണു ഞാന്‍ കണ്ടത്. ''...പോ...കടന്നുപോ..''

കര്‍ത്താവിനിതെന്തു പറ്റിയെന്നോര്‍ത്ത് മതിലിനപ്പുറത്തേയ്ക്കു സൂക്ഷിച്ചു നോക്കിയപ്പോള്‍ കര്‍ത്താവിനെപ്പോലൊരാളുടെ മുഖം മതിലിനപ്പുറത്തു നിന്നും സാവധാനം ഉയര്‍ന്നു വരികയും കര്‍ത്താവിനെ  ഭയത്തോടെയും, ധ്യാനപ്പന്തലിനെ കൊതിയോടെയും വീക്ഷിക്കുന്നതു കണ്ടു. അയാളുടെ മുഖം പൂര്‍ണ്ണമായും പുറത്തു പ്രത്യക്ഷമായപ്പോള്‍ കര്‍ത്താവ് കലിയോടെ വീണ്ടും അയാളെ ശകാരിച്ചു. ''നിന്നോടല്ലേ  പറഞ്ഞത്, കടന്നുപോകാന്‍?''.
ശകാരം കേട്ട അയാള്‍, ഗരുഢസ്വരം കേട്ട പാമ്പിന്റെ ഉള്‍ക്കിടിലത്തോടെ തല താഴ്ത്തിക്കളഞ്ഞു. 

''കര്‍ത്താവേ അവിടുന്ന് പോയില്ലായിരുന്നോ? അവിടെയാരാണ് അങ്ങയെപ്പോലെതന്നെ മറ്റൊരാള്‍?''

''അവന്‍ സമ്മതിക്കണ്ടേ? ഞാനിവിടെ നിന്നു മാറുന്ന നിമിഷം അവന്‍ ഇവിടെക്കയറിക്കൂടും.'' കര്‍ത്താവിതു പറയുന്നതിനിടയില്‍ ആ തല വീണ്ടും സാവധാനം ഉയര്‍ന്നു വരികയും, ഒരു ബഹുരാഷ്ട്ര വ്യവസായി തന്റെ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ വളരെ വിപണന സാദ്ധ്യതയുള്ള ഒരു വിപണി കണ്ടെത്തിയ ആര്‍ത്തിയോടെ  ധ്യാനപ്പന്തലിലേയ്ക്ക് ദൃഷ്ടി പായിക്കുകയും ചെയ്യുന്നതു കണ്ടു. 

അപ്പോള്‍ കര്‍ത്താവ് വീണ്ടും അവനെ ശക്തമായി താക്കീതു ചെയ്തു. ''നിനക്കിതു നല്ലതിനല്ല. എനിക്കു കോപമുണ്ടാക്കരുതു നീ.''

''കാഴ്ചയില്‍ അയാളും അങ്ങയെപ്പോലെ തന്നെയിരിക്കുന്നു. പിന്നെന്തിനാണു കര്‍ത്താവേ അങ്ങയാളെ ആട്ടുന്നത്? അവനും ധ്യാനത്തില്‍ കൂടിയാല്‍ ധ്യാനം ധന്യപ്പെടുകയല്ലേയുള്ളൂ''

'മരമണ്ടാ' എന്ന അര്‍ത്ഥത്തില്‍ സഹതാപത്തിന്റെ ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് കര്‍ത്താവു പറഞ്ഞു. ''നീ എന്റെ അരികില്‍ വരിക. എന്നെ സ്പര്‍ശിച്ചുനില്‍ക്കുക. എന്നിട്ട് അവന്‍ ഇനി പൊന്തി വരുമ്പോള്‍ നോക്കുക''

കര്‍ത്താവു പറഞ്ഞതു പ്രകാരം ചെയ്തപ്പോള്‍, ഒരൊറ്റ മാത്രയേ എനിക്കവനെ നോക്കാനായുള്ളു. 
ഭയം കൊണ്ടു ഞാന്‍ കിടുകിടുത്തുപോയി. എന്റെ മൂലാധാരം പിളര്‍ത്തി, സര്‍വ്വ ജീവകോശങ്ങളിലേയ്ക്കും കൊടുംതണുപ്പിന്റെ വിഷം ചീറ്റി ഒരു ഹിമസര്‍പ്പം നട്ടെല്ലിനുള്ളിലൂടെ പുളഞ്ഞുപാഞ്ഞുപോയി ശിരസ്സില്‍ച്ചെന്നു ചുറ്റിത്തിരിഞ്ഞു തലയോടു പിളര്‍ത്തുന്നതുപോലെ... എവിടെ സഹസ്രദളപത്മം? എവിടെ ആ രൗദ്രമുഖത്തേക്കാള്‍ മനോഹരമായ മരണത്തിന്റെ മുഖം?

ഇരുള്‍ മൂടിത്തുടങ്ങിയ എന്റെ കാഴ്ചയ്ക്കു മുന്നില്‍ ഭീകരരൂപിയായി, ശിരസ്സില്‍ രണ്ടു കൊമ്പുകളുമായി അവന്‍! രക്തം കിനിയുന്ന കോമ്പല്ലുകള്‍. രോമാവൃതമായ മുഖത്തിനു ക്രൗരമേറ്റുന്ന കൗശലം നിറഞ്ഞ ഇടുങ്ങിയ കണ്ണുകള്‍. അത് അവനായിരുന്നു! ലൂസിഫര്‍...! അവന്‍ പല വേഷത്തിലും വരുന്നു....

ഭയം കൊണ്ടു തണുത്തുറഞ്ഞു പോയ ഞാന്‍ വീണു പോകാതെ കര്‍ത്താവ് എന്നെ താങ്ങിയിരുന്നു.....

മൂന്നാം ധ്യാന ദിനം

പ്രഭാതമായി, പ്രകാശമായി. 
പൊരിഞ്ഞ ധ്യാനമാണ്.
''സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും.....'' 

ധ്യാനപ്പന്തലിനു പുറത്തേയ്ക്ക് സ്പീക്കര്‍ ബോക്‌സിലൂടെ ഡിജിറ്റല്‍ ഇടിമുഴക്കങ്ങള്‍.
ജനാരവം അച്ചടക്കമില്ലാത്ത ഒരു കടലിരമ്പം പോലെ ...

ഒരു നിബിഡ വനാന്തരത്തിലെ, ഒരു അശാന്തരാവില്‍ ജീവജന്തുക്കളെല്ലാം ഒരുമിച്ചു മുക്രയിടുകയും ഓലിയിടുകയും അമറുകയും ചെയ്യുന്നതു പോലെ.... പരിസരങ്ങള്‍ ശബ്ദഘോഷങ്ങളാല്‍ പ്രകമ്പനം കൊള്ളുന്നു. പരമപാവനമായ ചില ബൈബിള്‍ പദങ്ങള്‍ ധ്യാനഗുരു അനാകര്‍ഷകമായ ശരീരഭാഷയോടെയും അലര്‍ച്ചയോടെയും ഇടര്‍ച്ചയോടെയും  കുഞ്ഞാടുകളിലേയ്ക്കു പകരുന്നു. 
കുഞ്ഞാടുകള്‍ മാംസരഹിതരായ ഒരു ആരവം മാത്രമായി പരിണമിച്ചു.

ഏതോ വിസ്തൃമായൊരു ഉഷ്ണമേഖലയിലെ കാരുണ്യമില്ലായ്മയ്ക്കു മുകളിലൂടെ അര്‍ത്ഥരഹിതമായൊരു മരുക്കാറ്റുപോലെ അതു കടന്നു പോവുന്നു. അതെന്തിനു വസന്തങ്ങളെ സ്വപ്നം കാണണം?
വിരിഞ്ഞ പുഷ്പങ്ങളെ ഹരിക്കുന്നതും അതിന്റെ ലക്ഷ്യമല്ല.
അതു വെറുതെ കടന്നു പോവുന്നു. അത്ര മാത്രം.
അത് അര്‍ത്ഥശൂന്യമായ ഒരു ആരവം മാത്രം.....
ഞാന്‍ നോക്കി. ആണിപ്പാടുള്ളവന്‍ നിന്നിടം ശൂന്യമായിരുന്നു.
ലൂസിഫര്‍ നിന്നിടവും......... 

തോമസ് പി. കൊടിയന്‍ ,
കൊടിയന്‍ വീട്,
ആയക്കാട്
തൃക്കാരിയൂര്‍ പി.ഒ 
കോതമംഗലം 686692   

Monday, August 26, 2013

Monday, August 26, 2013 9

അന്ത്യ യാത്ര

ശുഭ്ര വസ്ത്രം ധരിച്ചിന്നു ശുദ്ധനായി.....
ശാന്തി തീരം തേടി യാത്രയാവുന്നു ഞാന്‍
ആസന്നമാമെന്റെയീ അന്ത്യ യാത്രയില്‍ ......
ആരൊക്കെയോ വന്നെന്നെ യാത്രയയക്കുവാന്‍

ആരൊക്കെയോ ചേര്‍ന്നെന്നെ കുളിപ്പിച്ചെടുത്തിട്ടു...
ചന്ദനത്തൈലമെന്‍ ദേഹത്തു തളിച്ചതിന്‍ ശേഷമായ്
പുത്തനാം വെള്ളക്കൊടി പുതപ്പിച്ചു പിന്നെയെന്‍ .......
ശിരസ്സോട് ചേര്‍ന്നൊരു നിലവിളക്കും കൊളുത്തി

എന്റെയീ വീടിന്റെ നടുമുറ്റത്തായിട്ടു .......
പെട്ടെന്നുയര്‍ത്തി നീ നല്ലൊരു പന്തലും
ഞാനതിന്‍ നടുവിലോ പ്രൌഡിയില്‍ ശയിക്കുന്നു .......
നിങ്ങളോ രാമ രാമ ഹരി നാമം ജപിക്കുന്നു




കാലങ്ങളായി ഞാന്‍ കാണാന്‍ കൊതിച്ചൊരു .......
കാഴ്ചകളൊക്കെയും കണ്മുന്‍പില്‍ കാണുന്നു
ശാന്തമായുറങ്ങുന്നോരെന്നെ കെട്ടിപ്പിടിച്ചിട്ടു .......
അലമുറയിട്ടു കരയുന്നിതെന്‍ മക്കളും

അയലത്തുകരുടെ ചുണ്ടിലെ പരിഹാസം .......
എന്മക്കളിപ്പോഴും കാണാതെ പോകുന്നു
ജീവിച്ചിരിക്കെ നീ നല്‍കാത്ത സ്നേഹമിതെന്തിനു
ജീവന്‍ വെടിഞ്ഞോറീ ദേഹത്തില്‍ കാട്ടുന്നു ?"

ഒക്കത്തെടുത്തും, ഓമനിച്ചും ........
ഞാനുണ്ണാതെ ഊട്ടി വളര്‍ത്തിയെന്‍ മക്കളോ
വാര്‍ധക്യമായപ്പോള്‍ എന്നെ ഉപേക്ഷിക്കാന്‍
വൃദ്ധസദനങ്ങള്‍ തേടി നടന്നുപോല്‍

എന്‍ പ്രീയ മക്കളെ ഓര്‍ത്തുകൊള്‍ക ....
ഒരു നാളില്‍ നിങ്ങളും വൃദ്ധരാകും
ജരാനരകള്‍ ബാധിക്കും ........നിന്റെയീ ........
മാംസളമായ ദേഹവും ശോഷിച്ചുണങ്ങും

പഴുത്തില വീണത്‌ കാണ്കെ ചിരിച്ചൊരു
പച്ചില ഇന്നുനീ ഓര്‍ത്തുകൊള്‍ക
നാളെ നീയും ഒരച്ഛനും, മുത്തച്ഛനുമാകും.....
നിന്റെയീ മക്കളും അന്ന് മറ്റൊരു 'നീ' ആകാതിരിക്കട്ടെ !!!!!

എന്റെയീ യാത്രക്ക് മോടിയേകാന്‍
ഇന്ന് നീ നല്‍കിയ ഈ വെള്ളവസ്ത്രവും.......
കാലങ്ങളായി ഞാന്‍ ഓണം വിഷുവിനും
ഏറെ കൊതിച്ചൊരു കോടിയായി കണ്ടുകൊളളാം

ചുടല പറമ്പിലെക്കിനിയെന്റെ ദേഹമെടുത്തുകൊള്‍ക;
ഒരു മാത്ര മുന്‍പേ ഞാന്‍ യാത്രയാവാം
എന്റെയീ പട്ടടയില്‍ ഇനിയൊരു തൈതെങ്ങു വെക്കുക നീ
പതിവായി അതിലൊരു തുടം വെള്ളമൊഴിക്കുക നീ

നീ അന്നം നല്‍കാതെ പ്രാണനെടുത്തോ-
രാത്മാവിനങ്ങനെ ശാന്തി നല്‍കൂ
എന്റെയീ അത്മാവിനങ്ങനെ മോക്ഷമേകൂ
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......

എസ് . ഭാസ്കർ 

(മുൻപ് തുംബപ്പൂവിൽ പോസ്റ്റ്‌ ചെയ്ത ഈ കവിത ഇപ്പോൾ റീ-പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് )

Monday, August 19, 2013

Monday, August 19, 2013 1

നിഴൽ പക്ഷികൾ -2

ചന്ദ്രോത്തു  തറവാടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു അഖില ..
ആനാട്ടിലെ ഏറ്റവും വലിയ ജന്മികൾ ..
അവൾ 8 ആം തരത്തിൽ പഠിക്കുമ്പോൾ ആണ്  അടുത്ത് വിഷ്ണുവും കുടുംബവും താമസിക്കാൻ വന്നത്..
അടുത്ത അമ്പലത്തിലെ പുതിയ പൂജാരിയുടെ മകൻ.
തന്റെ അതെ പ്രായം...  അവർ ഒരു സ്കൂളിൽ ഒന്നിച്ചായിരുന്നു പഠിച്ചത്..
സൌഹൃദങ്ങൾ എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി..
പിന്നെ വർഷങ്ങൾ നീണ്ട പ്രണയ വഴികൾ ആയിരുന്നു...
പക്ഷെ ഇരുവരും ചേർന്ന് കണ്ട സ്വപ്‌നങ്ങൾ അവസാനിച്ചത്‌ അഖിലയുടെ കോളേജ് ജീവിത കാലത്താണ്..
വിഷ്ണു  ഒരു  ഇടത്തരം കുടുംബത്തിന്റെ സന്തതി ആയതു..  അവരുടെ പ്രണയത്തിൽവിള്ളൽ വീഴ്ത്തി..
ആ ഒരു കാരണമായിരുന്നു...
അഖിലയുടെ ആർഭാട ജീവിതം അവരുടെ പ്രണയത്തെ തകർത്തെറിഞ്ഞു..



പിന്നീട് വിഷ്ണുവും കുടുംബവും മറ്റെങ്ങോട്ടോ സ്ഥലം മാറിപ്പോയി ..
അതിനു ശേഷമാണ് ഈ ഗുൽഫ്കാരന്റെ ആലോചന വന്നതും.. അഖിലവിവാഹിതയായതും..
3 വർഷം അരുണിന്റെ കൂടെ ദുബായിയിൽ ആയിരുന്നു.. പിന്നെയാണ് നാട്ടിലോട്ടുമടങ്ങിയത്.
വർഷങ്ങളുടെ ഓർമ്മകൾ മിനിട്ടുകളായി അഖിലയുടെ മനസ്സിലൂടെ കടന്നു പോയി.
പിന്നീട് വിഷ്ണുവിന്റെ വിവരങ്ങൾ ഒന്നും തൻ അറിഞ്ഞിരുന്നില്ല. അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം..
പക്ഷെ അവൻ ഇത്ര വല്യ സ്ഥാപനത്തിന്റെ ഉടമയാകുമെന്നു  സ്വപ്നം പോലും കണ്ടില്ല.
നേരം ഏറെ വൈകിയാണ് അഖില ഉറങ്ങാൻ കിടന്നത്. പഴയ കാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ അവളുടെ മനസ്സിന്റെ ഉൾക്കോണിൽ  നനുത്ത വേദനയായി മാറി.
രാവിലെ തന്നെ അഖില ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി...
ഏതു കളർ ഡ്രെസ്സ്  ഇപ്പോൾ ഇടുക.. തനിക്കിഷ്ട്ടം മോഡേൻ ഡ്രെസ്സ്കളാ പക്ഷെ ഓഫീസിൽ...!
അഖിലയ്ക്ക് ഏറ്റവും നന്നായി ചേരുന്നത് നീല കളർ ഡ്രെസ്സ്കളാ   ...വിഷ്ണു  പണ്ട്പറഞ്ഞിട്ടുള്ള വാക്കുകൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു..
ഡ്രസ്സ്‌ ചെയ്തു കാറിന്റെ കീയുമെടുത്തു അഖില പുറത്തിറങ്ങി...
മോളെ ഇന്ന് രാമേട്ടൻ കൊണ്ടാക്കും.  ഇന്നാദ്യ ദിവസമല്ലേ ഒറ്റയ്ക്ക് പോണ്ടാ. അഖിലയുടെഅച്ഛൻ പറഞ്ഞു...
രാമേട്ടൻ അവിടത്തെ ഡ്രൈവർ ആണ്.. വർഷങ്ങളായി ചന്ദ്രോത് തറവാടിൽഉണ്ട്.. കുടുംബത്തിലെ ഒരംഗം പോലെ തന്നെയാണ് രാമേട്ടൻ.

ഓക്കേ എങ്കിൽ ഇന്ന് രാമെട്ടനോപ്പം പോകാം.
അവർ യാത്രയായി...
ടെക്നോ പാർക്കിൽ ഏതു കമ്പനിയാ മോളെ ...
ഗെയിം വേൾഡ് എന്നാ പേര് ചന്ദ്രേട്ടാ ..ചന്ദ്രേട്ടന്റെ ചോദ്യത്തിന് അഖില മറുപടിപറഞ്ഞു...
വിഷ്ണു അല്ലെ കമ്പനിയുടെ ഡയറക്ടർ .. എനിക്കറിയാം ഇവിടെനിന്നും പോയെങ്കിലും ഇടയ്ക്കൊക്കെ അവന്റെ കത്തെനിക്ക് വരാറുണ്ടായിരുന്നു.. നിങ്ങൾക്കെല്ലാ പേർക്കുംഅവനോടു വെറുപ്പായിരുന്നല്ലോ, അതാ ഞാൻ ഇതുവരെ ഒന്നും പറയാതിരുന്നത്....എന്തായാലും സാരമില്ല ..എല്ലാം മറക്കുകഅത്ര തന്നെ..
ഒരു ദീർഘ നിശ്വാസതോട് കൂടി രാമേട്ടൻ പറഞ്ഞു നിർത്തി.
സാരമില്ല രാമേട്ടാ .. അതെല്ലാം ഒരു പഴങ്കഥയായി ഇരുളിൽ ഇപ്പോഴേ മറഞ്ഞു കഴിഞ്ഞു.
ഒഴുക്കൻ മട്ടിൽ അഖില പറഞ്ഞൊഴിഞ്ഞു...
രാമേട്ടൻ ടെക്നോ പാർക്കിനു മുന്നില് കാർ നിർത്തി...
മോള് ഇറങ്ങുന്നതിനു ഒരു പതിനഞ്ചു മിനിട്ടിനു മുൻപേ വിളിച്ചാൽ മതി  ഞാൻഎത്തും... അതും പറഞ്ഞു അയാൾ മടങ്ങി.
ഓഫീസിലേക്ക് കയറുമ്പോൾ അഖില ചിന്തിച്ചത് വിഷ്ണുവിനെ ക്കുറിച്ചായിരുന്നു.
വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു കാണുമോ...
അഖില ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു.. എല്ലാവരെയും പരിചയപ്പെട്ടു.
എന്നാൽ മണി 10 കഴിഞ്ഞിട്ടും വിഷ്ണു ഓഫീസിൽ എത്തിയില്ല.
പെട്ടന്നാണ് ഓഫീസിൽ ആ വാർത്ത എല്ലാവരിലും ഞെട്ടലുണ്ടാക്കിയത്....

(തുടരും)

അശ്വതി മോഹൻ
തോന്നയ്ക്കൽ

ഒന്നാം ഭാഗം